ബിജെപിക്ക് ആരെയും രാജ്യസഭയിലേക്ക് അയക്കാം; ഭരണഘടനയെ അപമാനിച്ചുകൊണ്ടാകരുത്- എം സ്വരാജ്
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതില്‍ പ്രതിഷേധമായി വിവിധ നേതാക്കള്‍. അധാര്‍മികം എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു പി ജയരാജന്റെ പ്രതികരണം. എന്താണ് സദാനന്ദന്റെ യോഗ്യത എന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ചോദിക്കുന്നു.
സദാനന്ദനെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിലെ പോരായ്മ ചൂണ്ടിക്കാട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ആരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഭരണഘടന പറയുന്നത് എന്ത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപി അവരുടെ നേതാക്കളെ രാജ്യസഭയിലേക്ക് അയക്കുന്നത് പോലെ അല്ല, രാഷ്ട്രപതി ബിജെപി നേതാവിനെ നാമനിര്‍ദേശം ചെയ്യുന്നത് എന്നും സ്വരാജ് ചൂണ്ടാക്കിട്ടി.

എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഒരു കാലത്ത് കണ്ണൂരിനെ അശാന്തമാക്കാൻ നേതൃത്വം കൊടുത്ത സ്വയംസേവകനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്തതിൽ മാധ്യമങ്ങൾ പൊതുവെ ആഹ്ലാദിക്കുന്നതായാണ് കാണുന്നത്.
രാഷ്ട്രപതിയുടെ നാമനിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആർജവം മലയാള മാധ്യമങ്ങളിൽ പൊതുവെ കാണുന്നില്ല.
എങ്ങനെയുള്ളവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.
" The members to be nominated by the President under sub - clause (a) of clause (1) shall consist of persons having special knowledge or practical experience in respect of such matters as the following, namely -
Literature, science, art, and social service "
സാഹിത്യ, ശാസ്ത്ര, കലാ, സാമൂഹ്യ പ്രവർത്തന രംഗങ്ങളിലെ അതികായരായി ദേശീയ പ്രശസ്തി നേടിയ പ്രതിഭകളെ മുൻകാലങ്ങളിൽ
നാമനിർദേശം ചെയ്തിട്ടുണ്ട്.
ലത മങ്കേഷ്കറും സച്ചിൻ ടെൻഡുൽകറും ഒക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേയ്ക്കാണ് ഇപ്പോൾ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വരുന്നത് !
രാജ്യസഭാ നാമനിർദേശത്തിൽ രാഷ്ട്രീയ താല്പര്യം കലരുന്നത് മുൻപും ചർച്ചയായിട്ടുണ്ട്. പക്ഷെ ഇതുപോലൊന്നു കേട്ടിട്ടില്ല.
ഏതു രംഗത്തെ പ്രതിഭയാണ് ഇദ്ദേഹം എന്ന് ചോദിക്കാൻ നാലാം തൂണുകൾക്ക് നാവു പൊങ്ങുന്നുമില്ല.
"സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിർദേശം" എന്ന് മാതൃഭൂമിപത്രം പറയുന്നു. എന്നാൽ
ആ വാർത്തയിൽ തന്നെ പ്രധാനമന്ത്രി പറഞ്ഞ കാരണം അതല്ലതാനും.
കേരളത്തിൽ അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തിൽ ചർച്ചയാക്കാനാണു പരിപാടിയെന്നു മനോരമപത്രം പറയുന്നു. പക്ഷെ അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്നു പറയാൻ മനോരമയ്ക്ക് വയ്യ.
ബി ജെ പിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാം. ബിജെപി ക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്തു നിന്നും ആ പാർട്ടിയുടെ പ്രതിനിധിയായി അയക്കട്ടെ. അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും അപമാനിച്ചുകൊണ്ടാവരുത്.
- എം സ്വരാജ്
-
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications