ലീഗിനെ സഹായിക്കുന്നതിനൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കൽ, ലീഗിനും കോൺഗ്രസിനുമെതിരെ സിപിഎം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഫെയർ പാർട്ടിയുമായി ബന്ധം ശക്തമാക്കുന്ന യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം. വോട്ടിന് വേണ്ടി കോൺഗ്രസും മുസ്ലീം ലീഗും വർഗീയ ശക്തികളുമായി കൂട്ട് കൂടുകയാണ് എന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.
ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതു പോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടിയെന്ന് സിപിഎം നേതാവ് പി രാജീവ് ചൂണ്ടിക്കാട്ടി. ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ് കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെ സാമൂഹ്യ സംഘടന എന്ന് വിശേഷിപ്പിച്ച് വെള്ള പൂശുന്നത് എന്നും പി രാജീവ് കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് സമ്മർദം
എം രാജീവിന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' വെൽഫെയർ പാർടിയുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്നു പറഞ്ഞ കോൺഗ്രസ് നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്. ഒരു വശത്ത് രമേശ് ചെന്നിത്തല വഴി ബിജെപിയുമായി ധാരണയുണ്ടാക്കുകയും മറുവശത്ത് ലീഗ് വഴി എസ്ഡിപിഐ, വെൽഫെയർ പാർടി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നു. നിലപാടുകളിൽ മോരും മുതിരയുംപോലെ നിൽക്കുന്ന പാർടികളാണ് ഇവയോരോന്നും. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഈ പാർടികളുടെ പൊതുവായ ഏക ഘടകം.
ആഘാതം വളരെ വലുതായിരിക്കും
എന്നാൽ, താൽക്കാലിക നേട്ടത്തിനായി രൂപീകരിക്കപ്പെട്ട ഈ കൂട്ടുകെട്ട് സമൂഹത്തിൽ പൊതുവെയും യുഡിഎഫിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻ പോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിം ലീഗുണ്ടാക്കിയ ധാരണ ആ പാർടിയുടെ നിലപാടുകളെ എത്രമാത്രം മാറ്റിയിട്ടുണ്ടെന്ന് ഹാഗിയ സോഫിയ പ്രശ്നത്തിൽ സ്വീകരിച്ച സമീപനം മാത്രം നോക്കിയാൽ മനസ്സിലാകും.
മതരാഷ്ട്ര വാദത്തിന്റെ പ്രതിഫലനം
ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ജൂലൈ 17ന് എഴുതിയ എഡിറ്റോറിയൽ മതരാഷ്ട്ര വാദത്തിന്റെ പ്രതിഫലനം പോലെയാണ്. "ഹാഗിയ സോഫിയയിലെ ബാങ്ക് വിളിയിൽ ആർക്കാണ് അരിശം' എന്നതാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. 537ൽ ബൈസാന്റിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ പണികഴിപ്പിച്ച ഹാഗിയ സോഫിയ ക്രിസ്ത്യൻ ആരാധനാലയമായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന ലീഗ്, 1463ൽ ഉസ്മാനിയ ഭരണാധികാരിയായ മുഹമ്മദ് രണ്ടാമൻ കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെയാണ് മുസ്ലിമുകളുടെ അധീനതയിലായതെന്ന് വ്യക്തമാക്കുന്നു.
ഹാഗിയ സോഫിയ വിവാദം
ഈ
മസ്ജിദ്
മ്യൂസിയമാക്കിയതിനെ
കൈയടിച്ചവരുടെ
പിൻഗാമികളാണ്
ഇപ്പോൾ
വിവാദങ്ങൾ
ആളിക്കത്തിക്കാൻ
നോക്കുന്നതെന്നാണ്
ലീഗിന്റെ
പക്ഷം.
ഹാഗിയ
സോഫിയ
വീണ്ടും
ആരാധനയ്‌ക്ക്
തുറന്നുകൊടുത്തത്
ഏകാധിപത്യ
നിലപാട്
അല്ലെന്നും
കോടതിയുടെ
അനുമതിയോടെയാണെന്നും
എഴുതിയ
ചന്ദ്രികയും
ലീഗും
യഥാർഥത്തിൽ
ബാബ്‌റി
മസ്ജിദ്
തകർത്ത്
രാമക്ഷേത്രം
പണിയുന്നതിന്
സമ്മതിച്ചു
കൊടുക്കുകയാണ്
ചെയ്യുന്നത്.
ക്രിസ്ത്യൻ
ആരാധനാലയമായിരുന്ന
ഹാഗിയ
സോഫിയ
ദേവാലയം
മ്യൂസിയം
ആയിപ്പോലും
തുടരാൻ
അനുവദിക്കില്ലെന്ന
മുസ്ലിംലീഗിന്റെ
പ്രഖ്യാപനം
ഞെട്ടിപ്പിക്കുന്നതാണ്.
തള്ളിക്കളയാതെ കോൺഗ്രസ്
ഫലത്തിൽ മതമൗലികവാദ സംഘടനകളുമായി ധാരണ ഉണ്ടാക്കിയതിന്റെ ഭാഗമായി മത രാഷ്ട്രവാദക്കാരുടെ കോളാമ്പിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.മുസ്ലിംലീഗ് സ്വീകരിച്ച തീവ്ര വർഗീയനിലപാടിനെ തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായില്ലെന്നതും ഗൗരവതരം. ഫലത്തിൽ തെരഞ്ഞെടുപ്പ് ധാരണയിൽ മാത്രമല്ല, മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളിലും മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി
ആർഎസ്എസിന് ബിജെപി പോലെ
സ്വതന്ത്ര, മതനിരപേക്ഷ റിപ്പബ്ലിക്കായി മാറിയ ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള വ്യക്തിയായിരുന്നെങ്കിലും ഇസ്ലാമിക രാഷ്ട്രമാകുന്ന പാകിസ്ഥാനിൽ ജീവിക്കാൻ നിശ്ചയിച്ച മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടി. കോൺഗ്രസ് നേതൃത്വം ഇവരെ സാമൂഹ്യസംഘടനയെന്ന് വിശേഷിപ്പിച്ചത് എന്നത് ബോധപൂർവമാണ്.
Recommended Video
ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കൽ
മതമൗലികവാദ സംഘടനയെയും അതിന്റെ രാഷ്ട്രീയ രൂപത്തെയും കോൺഗ്രസ് വെള്ളപൂശി അവതരിപ്പിക്കുന്നത് ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ്. മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഈ നീക്കത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനോട് കടുത്ത വിയോജിപ്പുള്ളവരാന്ന് മുസ്ലിം ജനസാമാന്യത്തിൽ മഹാഭൂരിപക്ഷവും. സമ്പന്ന നേതൃത്വത്തിന്റെ താൽപ്പര്യത്തിന് മാത്രമായി ലീഗ് സ്വീകരിച്ച ഈ തീരുമാനം അവരെ ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുക''.