വിഎസ്സിനെ ക്രൂശിച്ച് പാര്‍ട്ടി പ്ലീനം
പാലക്കാട്: സിപിഎമ്മിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനായി പാലക്കാട് നടക്കുന്ന സംസ്ഥാന പ്ലീനത്തില്‍ വിഎസ്സിനെതിരെ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. വിഭാഗീയത പാര്‍ട്ടിയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്ലീനം രേഖയിലും പരാമര്‍ശിച്ചിരുന്നു.
പൊതു ചര്‍ച്ചയില്‍ ആണ് വിഎസ്സിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിച്ചത് വിഎസ് ആണ് എന്ന രീതിയില്‍ ആണ് ആരോപണങ്ങള്‍. വിഎസ്സിന്റെ നിലപാടുകള്‍ കീഴ്ഘടകങ്ങള്‍ക്ക് , മേല്‍ഘടകങ്ങളെ ധിക്കരിക്കാന്‍ മാത്രം ധൈര്യം നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ടിപി ചന്ദ്രശേഖരന് വധത്തിലും ലാവലിന്‍ കേസിലും വിഎസ് പാര്‍ട്ടിയെ പ്രതിക്കൂ്ടിലാക്കിയെന്നും വിമര്‍ശനമുണ്ട്. ലാവലിന്‍ വിഷയത്തില്‍ വിഎസ് പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. ചന്ദ്ര ശേഖരന് വധത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം വിഎസ് നിന്നില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു- ഇത്തരത്തിലായിരുന്നു വിഎസ്സിനെതിരെയുള്ള ആരോപണങ്ങള്‍. ലാവലിന്‍ കേസില്‍ വിഎസ് പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചതായും വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരേയും പ്ലീനത്തില്‍ വിമര്‍ശനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നടക്കുന്ന ചര്‍ച്ചകള്‍ എങ്ങനെയാണ് ചോരുന്നത് എന്നായിരുന്നു പ്ലീനം പ്രതിനിധികളുടെ ചോദ്യം.
-
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു












Click it and Unblock the Notifications