സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണൻ വിയർക്കും.. പിബിയും വിചാരണയ്ക്ക്!
തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് എതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിക്കുള്ളില്‍ വലിയ ക്ഷീണമായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയം അല്ലാത്തത് കൊണ്ട് സിപിഎം ഇത് ചര്‍ച്ച ചെയ്യില്ല എന്നാണ് നേതാക്കള്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ബിനോയ് കോടിയേരി വിഷയം ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണും വിവാദം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിനോയ് കോടിയേരിക്കെതിരായ പരാതി പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിലെത്തിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വിവാദത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാവില്ല.
ജിത്തുവിനെ കൊന്ന് കത്തിച്ച കേസിൽ ദുരൂഹ സാന്നിധ്യമായി ഒരു പുരോഹിതൻ!! ജയമോളുടെ രഹസ്യങ്ങൾ പുറത്തേക്ക്!
സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ മകനെതിരായ ആരോപണം സംബന്ധിച്ച് വിശദീകരണം നല്‍കും എന്നാണ് അറിയുന്നത്. അതിനിടെ സിപിഎം അവെയ്‌ലബിള്‍ പിബി യോഗവും കോടിയേരിയുടെ മകന്റെ വിഷയം ചര്‍ച്ച ചെയ്‌തേക്കും. അതേസമയം മകനുമായി ബന്ധപ്പെട്ട വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബിനോയ് കോടിയേരിക്ക് എതിരെയുള്ള പരാതി പിബിക്ക് മുന്നില്‍ എത്തിയിട്ടില്ല എന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപണം ഗൗരമേറിയതാണ് എന്ന് കോടിയേരി പ്രതികരിച്ചിട്ടുമുണ്ട്.