രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പരാതി, ദുരിതാശ്വാസ നിധി കേസിലെ ലോകായുക്ത വിധി സ്വാഗതം ചെയ്ത് സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ ലോകായുക്ത വിധിയെ സ്വാഗതം ചെയ്ത് സിപിഎം. ഹർജി തള്ളിയ ലോകായുക്തയുടെ നടപടി സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറ്റിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളായിരുന്നു അവയെന്നും സിപിഎം ആരോപിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന: എൽഡിഎഫ് സർക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്‌തതിനെതിരായ ഹർജി ലോകായുക്ത തള്ളിയ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണ്.
അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിച്ച് പരാതികൾ നൽകി നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സർക്കാരിനെതിരായ ചർച്ചകൾക്കും വ്യാജപ്രചാരണങ്ങൾക്കും അവസരമൊരുക്കുകയാണ്. കോൺഗ്രസ്, ബിജെപി നേതാക്കൾ നേരിട്ടും അല്ലാതേയും നടത്തുന്ന ഈ നീക്കങ്ങളെല്ലാം കോടതികളിൽ പരാജയപ്പെട്ടതിന് നിരവധി ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായി. സർവകലാശാലയിലെ കോൺഗ്രസ് സംഘടനാ നേതാവായിരുന്നയാളാണ് ലോകായുക്തയിൽ ഹർജി നൽകിയത്.

വസ്തുതയുമായി ബന്ധമില്ലാത്ത, രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണിവ. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഇദ്ദേഹം നേരത്തെ നൽകിയ ഹർജികളും സമാനസ്വഭാവമുള്ളതായിരുന്നു. അവയും തള്ളിപ്പോയിരുന്നു. ദുരിതാശ്വാസ നിധി കേസിൽ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നാണ് ലോകായുക്ത വിധി. സ്വജനപക്ഷപാതമോ നീതിനിഷേധമോ കണ്ടെത്താൻ കഴിഞ്ഞില്ല. പൊതുപണം വിനിയോഗിക്കുന്നതിന് മന്ത്രിസഭയ്‌ക്കുള്ള അധികാരത്തെ ചോദ്യം ചെയ്യാനും കഴിയില്ല.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിലെ മന്ത്രിസഭയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾ കേവലം ഹർജിക്കാരന്റെ മാത്രം താൽപര്യമല്ലെന്നും ഗൂഢമായ രാഷ്‌ട്രീയ നീക്കങ്ങൾ പിന്നിലുണ്ടെന്നും വ്യക്തമാണ്. ഹർജിയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രിയേയും എൽഡിഎഫ് സർക്കാരിനേയും തേജോവധം ചെയ്തുവരികയായിരുന്നു കോൺഗ്രസും ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും. വിധി പ്രസ്താവം കോൾക്കാൻ കോൺഗ്രസ് നേതാവ് അടക്കം എത്തിയതും ഹർജിക്ക് പിന്നിലെ രാഷ്‌ട്രീയ താൽപര്യങ്ങൾ തുറന്നു കാണിക്കുന്നു.
ഏറ്റവും സുതാര്യമായി നടന്നുവരുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവിതരണം. ആർക്കും അറിയാവുന്ന വിധത്തിലും നൂലാമാലകൾ ഒഴിവാക്കി സാധാരണക്കാർക്ക് പ്രാപ്യമാകും വിധത്തിലുമാണ് അതിന്റെ നടത്തിപ്പ്. എന്നാൽ, നേരത്തേയും ദുരിതാശ്വാസ നിധി വിതരണം സംബന്ധിച്ച് അനാവശ്യ വിവാദത്തിന് ചിലർ മുതിർന്നിരുന്നു.
കഴമ്പുള്ള ഒരു ആരോപണവും ഉന്നയിക്കാൻ പറ്റാത്തതിന്റെ ജാള്യവും സർക്കാരിന്റെ ജനസമ്മതിയുമാണ് ഒന്നിനുപുറകെ ഒന്നൊന്നായി കള്ള പ്രചാരണങ്ങൾ നടത്താൻ യുഡിഎഫിനേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്. വ്യാജനിർമ്മിതികൾ കൊണ്ട് എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications