Get Updates
Get notified of breaking news, exclusive insights, and must-see stories!

സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പിന്നാലെ, ചീഞ്ഞുനാറി നില്‍ക്കില്ല

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്നാണ് കഴിഞ്ഞദിവസം മഹേഷ് പറഞ്ഞത്.

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു. ചീഞ്ഞ് നാറി ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മഹേഷ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

രാഹുല്‍ ഗാന്ധിയെയും കേരളത്തിലെ നേതാക്കളെയും വമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മഹേഷ് കോണ്‍ഗ്രസ് വിടുകയാണെന്ന് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്നായിരുന്നു മഹേഷ് പറഞ്ഞിരുന്നത്.

മറ്റു പാര്‍ട്ടികളിലേക്കില്ല

തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നു മഹേഷ് പറഞ്ഞു. രാഷ്ട്രീയം വിടുകയാണ്. മറ്റു ജോലി ചെയ്തു ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങള്‍ ഇപ്പോള്‍ ചീഞ്ഞുനാറുകയാണ്. ഇനിയും തുടരാന്‍ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടും

രാഷ്ട്രീയത്തില്‍ നിന്നു ഒന്നും ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടുമെന്നും മഹേഷ് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ നേരിയ വോട്ടുകള്‍ക്കാണ് മഹേഷ് തോറ്റത്.

തിരഞ്ഞെടുപ്പ് തോല്‍വികള്‍

തിരഞ്ഞെടുപ്പുകളില്‍ ഒന്നൊന്നായി തോറ്റ് കൂപ്പ് കുത്തുന്ന കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരേ അമര്‍ഷം പുകയുന്നതിനിടെയാണ് മഹേഷ് പരസ്യമായി ചൊവ്വാഴ്ച പരസ്യമായി രംഗത്തെത്തിയത്. ഗ്രൂപ്പ് കളിയും നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വവും ചോദ്യം ചെയ്ത അദ്ദേഹം സംസ്ഥാന ദേശീയ നേതാക്കളുടെ പ്രതികരണത്തെ ചോദ്യം ചെയ്യുകയുമുണ്ടായി.

രാഹുല്‍ കണ്ണ് തുറന്ന് കാണണം

രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേരുകള്‍ അറ്റ് പോവുന്നത് രാഹുല്‍ ഗാന്ധി കണ്ണ് തുറന്ന് കാണണമെന്ന് മഹേഷ് ഫേസ്ബുക്കില്‍ പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസ് ഉരുകി തീരുകയാണ്. ഇത് ലാഘവത്തോടെ കാണുന്ന നേതൃത്വം റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ആന്റണി ദില്ലിയില്‍ മൗനിബാബ

കെഎസ്യുവിനെ പരസ്പരം മല്‍സരിപ്പിച്ച് പാര്‍ട്ടിയില്‍ മെംബര്‍ഷിപ്പ് എടുക്കും മുമ്പേ ഗ്രൂപ്പില്‍ അംഗത്വം എടുപ്പിക്കുകയാണ് നേതാക്കള്‍. പിന്നീട് നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കെഎസ്യു വളര്‍ത്തി വലുതാക്കിയ ആന്റണി ദില്ലിയില്‍ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്ങള്‍ വളര്‍ത്തിയ സംഘങ്ങളെ നേതൃത്വവും അനുഭവ പരിചയമില്ലാത്തവരും കോര്‍പറേറ്റ് ശൈലിക്കാരും ചേര്‍ന്ന് പരീക്ഷണ വസ്തുവാക്കിയിരിക്കുന്നതെന്നും മഹേഷ് ചോദിക്കുന്നു.

പടനയിക്കേണ്ടവര്‍ പകച്ച് നില്‍ക്കുന്നു

കെപിസിസിക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച ആകുന്നു. ബിജെപിയുടെയും സിപിഎമ്മിന്റെയും ഭരണ പരാജയത്തിനെതിരേ സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശബ്ദതയിലാണ്. കെഎസ്യു കാംപസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മഹേഷ് പറയുന്നു. പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മനസ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരേ പടനയിക്കേണ്ടവര്‍ പകച്ച് നില്‍ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ മാറി നില്‍ക്കണം. മഹത്തായ പ്രസ്ഥാനത്തിന്റെ വേര് അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണമെന്നും മഹേഷ് വ്യക്തമാക്കുന്നു.

വ്യാജ മെംബര്‍ഷിപ്പുകള്‍

കെഎസ്യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എന്‍എസ്യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെംബര്‍ഷിപ്പുകളില്‍ 80 ശതമാനവും വ്യാജമാണ്. അധികാരം പിടിക്കാനാണ് ഇത്തരം വ്യാജ മെംബര്‍ഷിപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പുതിയ നേതൃത്വം വരണം

പുതിയ നേതൃത്വം വരണം. വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. ഒരേ പ്രത്യശ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്നും മഹേഷ് ഓര്‍മിപ്പിക്കുന്നു.

ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്

കോണ്‍ഗ്രസ് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്. പക്ഷേ ഈ സ്ഥിരം ഗ്രൂപ്പ് കളി, സെറ്റില്‍മെന്റ് രാഷ്ട്രീയം, കാല് വാരല്‍, അഴിമതി, വിഴുപ്പലക്കല്‍ പരിപാടികളുമായി മുന്നോട്ട് പോവാനാവില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി കാത്തിരിക്കാം-ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+