കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യം'; പത്രങ്ങള്‍ പടച്ചുവിട്ട കഥകളും കരുണാകരനെതിരേയുള്ള നീക്കവും

Google Oneindia Malayalam News

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നമ്പിനാരായണന് സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിച്ചു. ഐഎസ്ആര്‍ഓ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് വിധിച്ച സുപ്രീംകോടതി അന്ന് അന്വേഷണം നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു.

<strong>ഉത്തര്‍പ്രദേശില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തു; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌</strong>ഉത്തര്‍പ്രദേശില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തു; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

അമേരിക്കയുടെവരെ ഗൂഡാലോചന ആരോപിക്കപ്പെട്ട ചാരക്കേസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്നാണ് അതിശക്തമായി മുന്നോട്ട് പോയത്. പത്രങ്ങളിലെല്ലാം നിറംപിടിപ്പിച്ച കഥകളായിരുന്നു അന്നു പടച്ചു വിട്ടത്.

കന്യാസ്ത്രീക്കെതിരെ പകപോക്കല്‍; ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുകന്യാസ്ത്രീക്കെതിരെ പകപോക്കല്‍; ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

വിദേശ വനിത പിടിയില്‍

വിദേശ വനിത പിടിയില്‍

വിദേശ വനിത പിടിയില്‍ എന്ന തലക്കെട്ടില്‍ വന്ന ഒരു ചെറിയകോളം വാര്‍ത്തയാണ് ഒരുപാട് പ്രതിഭകളുടെ ജീവിതവും കരിയറും നശിപ്പിക്കുന്നതിലേക്കും കെ കരുണാകരനെക്കൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിക്കുന്നതിലേക്കും എത്തിച്ചത്.

നിറം പിടിപ്പിച്ച കഥകള്‍

നിറം പിടിപ്പിച്ച കഥകള്‍

ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ നിറം പിടിപ്പിച്ച കഥകളായിരുന്നു അന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്നത്. മറിയം റഷീദക്കു പിന്നാലെ മാലി വനിത ഫൗസിയ ഹസന്‍,ശാസ്ത്രജ്ഞരായ നമ്പി നാരായണന്‍ .ശശികുമാര്‍ ,റഷ്യന്‍ കമ്പനി ഗ്ലാവ് കോസ് മോസ് പ്രതിനിധി ചന്ദ്രശേഖര്‍ , ബാംഗ്‌ളൂര്‍ വ്യവസായി എസ് കെ ശര്‍മ , സാക്ഷാല്‍ രമണ്‍ ശ്രീവാസ്തവ എന്നിവരുടെയൊക്കെ പേരുകള്‍ പല കഥകളിലും നിറഞ്ഞു നിന്നു.

കിടപ്പറയിലെ ട്യൂണ

കിടപ്പറയിലെ ട്യൂണ

ചില പത്രപ്രവര്‍ത്തകര്‍ മാലിയില്‍ പോയി മറിയം റഷീദയുടേയും, ഫൗസിയ ഹസന്റേയും വീട്ടുവിശേഷണങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപില്‍ പോകാന്‍ കഴിയാത്തവര്‍ മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യമാണെന്നൊക്കെ തിരുവനന്തപുരത്തിരുന്ന് എഴുതി വിടുകയും ചെയ്തു.

ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍

ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍

ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍ പാകിസ്ഥാന് വേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു ആദ്യ വാര്‍ത്ത. ശാസ്ത്രജ്ഞര്‍ക്കൊപ്പം കിടക്കപങ്കിട്ട് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാതാഹരിയെന്ന ചാരവനിതയെപ്പോലെ ഇന്ത്യന്‍ റോക്കറ്റ് വിദ്യ മറിയം റഷീദയും ഫൗസിയ ഹസനും ചേര്‍ന്ന് പാകിസ്ഥാനിലേക്ക് കടത്തിയെന്ന് വരെ ചില പത്രങ്ങള്‍ എഴുതിവിട്ടു.

കരുണാകരനെതിരെ

കരുണാകരനെതിരെ

വാര്‍ത്തകളിലെ നിറപിടിപ്പിച്ച കഥകള്‍ വായിച്ച് ജനം നമ്പിനാരായണനേയും ശശികുമാറിനേയും രാജ്യദ്രോഹികള്‍ എന്ന് ആക്ഷേപിച്ചു. ചാരക്കേസിനെ കരുണാകരനെതിരേയുള്ള ആയുധമാക്കുകയായിരുന്നു എതിര്‍ചേരി. രമണ്‍ശ്രീവാസ്തവയെ കരുണാകരന്‍ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം. ഒടിവില്‍ കരുണാകരന് രാജിവെക്കേണ്ടിയും വന്നു.

50 ലക്ഷം രൂപ നഷ്ടപരിഹാരം

50 ലക്ഷം രൂപ നഷ്ടപരിഹാരം

1994 നവംബര്‍ 30 നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലാവുന്നത്. 24 വര്‍ഷമായി നമ്പിനാരായണന്‍ തുടരുന്നു നിയമയുദ്ധത്തില്‍ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

പ്രധാന ആവശ്യം

പ്രധാന ആവശ്യം

നഷ്ടപരിഹാരത്തിനല്ല ആദ്യ പരിഗണനയെന്ന് നമ്പിനരായണന്‍ കോടതിയോട് ആദ്യമേ വ്യക്തമാക്കിയരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

English summary
criticism against medias in isro spy case reporting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X