മിഷേലിനെ ഹോസ്റ്റലിന് സമീപത്ത് വെച്ച് ക്രോണിന്‍ ഉപദ്രവിച്ചു..!! ഉറ്റ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ !
കൊച്ചി: മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. മിഷേലിനെ ക്രോണിന്‍ ഹോസ്റ്റലിന് സമീപത്ത് വെച്ച് മര്‍ദ്ദിച്ചതായാണ് മിഷേലിന്റെ അടുത്ത സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
Read Also: നടിയെ ഉപദ്രവിക്കാന്‍ പൾസർ സുനിക്ക് പിന്നണിയില്‍ സഹായം...!! യുവതിയടക്കം മൂന്ന് പേർ പിടിയില്‍..!!
Read Also: മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്..!! ക്രോണിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും..!!
ക്രോണിന്‍ കാരണം മിഷേല്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും ഈ സുഹൃത്ത് മൊഴി നല്‍കി. മാത്രമല്ല മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേരളത്തിന് പുറത്ത് പഠിക്കുന്ന ഈ പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നു.
ക്രോണിന്‍ ഉപദ്രവിച്ചതായി മിഷേല്‍ തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ഇവര്‍ ഒരുമിച്ചു പഠിക്കുന്ന സമയത്ത് ഒരു ദിവസം ക്രോണിന്‍ മിഷേലിനെ കാണാന്‍ വന്നിട്ടുണ്ടായിരുന്നു.
മിഷേല്‍ ഫോണ്‍ എടുക്കാത്തതിന്റെ ദേഷ്യത്തിലാണ് ക്രോണിന്‍ കാണാന്‍ വന്നത്. ആ സമയത്ത് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മിഷേലിനെ അന്ന് ക്രോണിന്‍ മര്‍ദിച്ചുവെന്ന് സുഹൃത്ത് പറയുന്നു.
അന്ന് അത്രയും വലിയ പ്രശ്‌നങ്ങള്‍ക്കിടെ കടന്നു പോയതാണ് മിഷേല്‍. അന്ന് ഒന്നും ചെയ്യാതെ പിടിച്ചു നിന്ന മിഷേല്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതാനാവില്ലെന്നും സുഹൃത്ത് പറയുന്നു.
അഞ്ചാം തിയ്യതി, അതായത് മിഷേലിനെ കാണാതായ ദിവസം ഈ സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന രീതിയിലായിരുന്നില്ല മിഷേല്‍ സംസാരിച്ചിരുന്നത്.
അന്ന് മിഷേല്‍ വളരെ സന്തോഷത്തിലാണ് സംസാരിച്ചതെന്നും സുഹൃത്ത് പറയുന്നു. പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ അവള്‍ പറയുമായിരുന്നു. മെസ്സേജിന്റെ കാര്യമൊക്കെ പറയാന്‍ ചിലപ്പോള്‍ മറന്നുപോയതായിരിക്കുമെന്നും സുഹൃത്ത് പറയുന്നു.
പക്ഷെ ടെന്‍ഷന്‍ ഉള്ളത് പോലെയല്ല അന്ന് മിഷേല്‍ സംസാരിച്ചത്. വളരെ കൂള്‍ ആയിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അവള്‍ക്ക് എന്തേലും ചെയ്യണമെന്നുണ്ടായിരുന്നുവെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
ആത്മഹത്യ ചെയ്യാന്‍ ആയിരുന്നുവെങ്കില്‍ എന്തിനാണ് മിഷേല്‍ ബാഗ് കൊണ്ടുപോയതെന്നും സുഹൃത്ത് ചോദിക്കുന്നു. പള്ളിയില്‍ പോയപ്പോള്‍ ബാഗ് എടുത്താണ് മിഷേല്‍ പോയത്. മരിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നുവെങ്കില്‍ ബാഗ് കൊണ്ടുപോവില്ലായിരുന്നു.
സാധാരണ മിഷേല്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയാല്‍ കരയാറുണ്ടായിരുന്നു. എന്നാല്‍ സംഭവ ദിവസം സ്വാഭാവിക രീതിയിലാണ് പള്ളിയില്‍ നിന്നും മിഷേല്‍ പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്.
ഇരുപത്തിയേഴാം തിയ്യതി ഈ സുഹൃത്ത് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ആ വിവരം പറഞ്ഞപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് മിഷേല്‍ പറഞ്ഞതായും സുഹൃത്ത് പറയുന്നു. മരിക്കാന്‍ പോകുന്നയാള്‍ അങ്ങനെ പറയുമോ എന്നും ഈ സുഹൃത്ത് പറയുന്നു.