കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് വീട്ടില്‍ കയറി 13കാരിയെ പീഡിപ്പിച്ചു, ദൃശ്യം മൊബൈലില്‍ പകര്‍ത്തി; പ്രതി പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാത്രിയില്‍ വീട്ടില്‍ കയറി 13കാരിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യംമൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തി പ്രതി പിടിയില്‍. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു-പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശിയായ ചപ്പങ്ങത്തില്‍ അസ്ലമിനെയാണ് (26) പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോസ്‌കൊ വകുപ്പ് പ്രകാരം പരപ്പനങ്ങാടി എസ്.ഐ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പ്രതി മാസങ്ങള്‍ക്ക് മുന്‍പ്പ്‌പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

 ചെർക്കളം അബ്ദുള്ള: മുസ്ലീം ലീഗ് നേതാവ്, മുൻ മന്ത്രി... അരങ്ങൊഴിഞ്ഞത് ജില്ലാ രാഷ്ടീയത്തിലെ അതികായൻ!! ചെർക്കളം അബ്ദുള്ള: മുസ്ലീം ലീഗ് നേതാവ്, മുൻ മന്ത്രി... അരങ്ങൊഴിഞ്ഞത് ജില്ലാ രാഷ്ടീയത്തിലെ അതികായൻ!!

ഇത് കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടു തവണ പീഡിപ്പിച്ചതിനാണ് കേസ്. സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ഇതിനെ തുടര്‍ന്ന് പിതാവ് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വിവാഹിതനായ യുവാവിനെ പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്‍പില്‍ നേരിട്ടെത്തി മൊഴി നല്‍കി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

arrest

(ഫോട്ടോ അടിക്കുറിപ്പ്)

13കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി ചപ്പങ്ങത്തില്‍ അസ്ലം.

നിരവധി പോക്‌സോകേസുകളാണ് അടുത്ത കാലത്തായി മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെയും കുട്ടിയുടെ മാതാവിനെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. മഞ്ചേരി ചെരണി കുന്നത്ത് നടുത്തൊടി നിയാസ് (32) നെയും കുട്ടിയുടെ മാതാവിനെയുമാണ് റിമാന്റ് ചെയ്തത്.


കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ് പിന്നിട് ഇവരുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ രണ്ടു മാസം മുന്‍പ് യുവതിയുടെ ബന്ധുക്കള്‍ കൈയ്യോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ ഇയാളുടെ കൂടെ പോയ യുവതിയുമായി കോഴിക്കോട് ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഈ ബന്ധം മുതലെടുത്ത യുവാവ് പതിനാലുകാരിയായ മകളെയും പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി പറഞ്ഞെങ്കിലും ആരോടും പറയരുത് എന്ന് പറഞ്ഞ് മാതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്.

നിയാസിനെ ചോദ്യം ചെയ്തതില്‍ മറ്റൊരു യുവതിയേയും ഇയാള്‍ ഇത്തരത്തില്‍ മാസങ്ങളോളമായി മറ്റൊരു ലോഡ്ജില്‍ താമസിപ്പിച്ചു വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഭര്‍തൃമതികളായ യുവതികളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിച്ച് പണവും ആഭരണങ്ങളും തന്ത്രപൂര്‍വ്വം കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി ശാരീരികമായി ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി. കൂടും ബിനികളായതിനാല്‍ പരാതിപ്പെടാത്തതും ഇയാള്‍ക്ക് തുണയായി. ബന്ധപ്പെടുന്ന സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരില്‍ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്.

ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകളാണ് ഫോണിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. മണല്‍, മണ്ണ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതിയുടെ പേരില്‍ അനധികൃത മണല്‍ കടത്തലിന് മഞ്ചേരി സ്റ്റേഷനില്‍ കേസ് ഉണ്ട്.

മഞ്ചേരി സി ഐ എന്‍ബി ഷൈജു, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേശ്, എന്‍. സല്‍മ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

English summary
culprit arretsed for molest case of 13 year old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X