വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികവിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു
മലപ്പുറം: വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ അന്യസംസ്ഥാനക്കാരനായ യുവാവ് പോലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു. കൊല്‍ക്കത്ത ഹസ്നാബാദ് ബയ്ലാനി ബിസ്പൂര്‍ മുഹമ്മദ് റസല്‍ (20)നെയാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നത്.
സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷിക്കരുത്; ഹിന്ദു കുട്ടികൾ ആഘോഷിച്ചാൽ അനുഭവിക്കും, ഭീഷണി!
അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജറാക്കാനിരിക്കെയാണ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ പുലര്‍ച്ചെ നാലിന് അരീക്കോട് സ്റ്റേഷനിലെ സെല്ലില്‍ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

മാനസിക രോഗമുള്ളവര്‍ക്കും മറ്റും നല്കുന്ന നൈട്രോസണ് എന്ന പേരുള്ള നൂറോളം ഗുളികകളാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. ലഹരിക്ക് അടിമകളായ യുവാക്കളില്‍ സണ്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡോക്ടറുടെ ഒപ്പും സീലും ഉള്ള കുറുപ്പടിയും ഒരു കോപ്പിയും നല്കിയാല് മാത്രം മെഡിക്കല്‍ ഷോപ്പില്‍നിന്നു കിട്ടുന്ന മരുന്നാണിത്. കുട്ടികളുടെ ഇടയില്‍ ഇത്തരം ഗുളികകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.
ഇതിനു മുന്‍പും തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച ഗുളികകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേപേഷ് കുമാര്‍ ബഹ്റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുനു ഇയാളെ പിടികൂടിയിരുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications