'ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം'
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെയും മറ്റുള്ളവര്‍ക്ക് നേരെയും നടക്കുന്ന സൈബര്‍ ആക്രമണമാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. മാധ്യമപ്രവര്‍ത്തകര്‍ക്ക എതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മുഖ്യമന്ത്രിയുടെ സൈബര്‍ പടയാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍ സ്പെയിസിലായാലും മീഡിയാ സ്പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളതെന്ന് പിണറായി വിജയന് പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുന്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് എന്ന് ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. കുമ്മനം രാജശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.
Recommended Video
ഇന്നലെ പതിനാറ് മിനിട്ട് നേരം സൈബര്‍ അക്രമത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ മിസ്റ്റര്‍ പിണറായി വിജയന്, ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബര്‍ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തില്‍ അംഗീകരിച്ചു തരുമെന്നാണ് താങ്കള്‍ കരുതുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്കിലെ ഇടത് പക്ഷ അനുകൂല പേജായ പോരാളി ഷാജിയെ കുറിച്ചും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. താങ്കള്‍ പറയുന്നതിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അങ്ങയുടെ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാന്‍ താങ്കള്‍ ആവശ്യപ്പെടണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
ഇന്നലെ പതിനാറ് മിനിട്ട് നേരം സൈബര്‍ അക്രമത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ മിസ്റ്റര്‍ പിണറായി വിജയന്, ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബര്‍ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തില്‍ ആരംഗീകരിച്ചു തരുമെന്നാണ് താങ്കള്‍ കരുതുന്നത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം. താങ്കള്‍ പറയുന്നതിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അങ്ങയുടെ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാന്‍ താങ്കള്‍ ആവശ്യപ്പെടണം.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications