ഡിസിസി ഓഫീസിന് മുന്നിൽ റീത്ത് വച്ച സംഭവം: കോൺഗ്രസ് യുവജന നേതാക്കൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം ഡിസിസി ഓഫിസിന് മുന്നിൽ ശവപ്പെട്ടി വച്ചു പ്രതിഷേധിച്ച കേസിൽ കെ. സുധാകരനെ അനുകൂലിക്കുന്ന കോൺഗ്രസിലെ യുവജനവിഭാഗം നേതാക്കൾ അറസ്റ്റിൽ. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയും കോതമംഗലം നഗരസഭാ കൗൺസിലറുമായ അനൂപ് ഇട്ടൻ, കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി സബീർ മുട്ടം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുജീബ് മണലിമുക്ക്, നിതിൻ നേര്യമംഗലം എന്നിവരാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഫോട്ടൊകളും റീത്തകളും വച്ച ശവപ്പെട്ടിയാണ് ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തിന് സമീപം ഞായറാഴ്ച രാവിലെ കാണപ്പെട്ടത്. പ്രവർത്തകരുടെ മനസിൽ ഇവർ മരിച്ചു പോയതായി ഡിസിസി ഓഫിസിൽ പോസ്റ്ററും പതിക്കുകയും കൊടിമരത്തിൽ കറുത്ത കൊടി പാതി ഉയർത്തുകയും ചെയ്തിരുന്നു.
ഡിസിസി
നേതൃത്വം
നൽകിയ
പരാതിയിലാണ്
സെൻട്രൽ
പൊലീസ്
കേസെടുത്തത്.
ശവപ്പെട്ടികൾ
വിൽക്കുന്ന
കൊച്ചിയിലെ
കടകൾ
കേന്ദ്രീകരിച്ചു
നടത്തിയ
അന്വേഷണത്തിലാണു
നേതാക്കളെ
തിരിച്ചറിഞ്ഞത്.
പച്ചാളം
ലൂർദ്
ആശുപത്രിക്ക്
സമീപത്തെ
കടയിൽ
അനൂപ്
ഇട്ടന്റെയും
മുജീബിന്റെയും
നേതൃത്വത്തിൽ
നാലംഗ
സംഘം
വരുന്നതും
ശവപ്പെട്ടി
വാങ്ങുന്നതും
കടയിലെ
സിസിടിവി
ക്യാമറയിൽ
പതിഞ്ഞിരുന്നു.
കോൺഗ്രസ്
ബ്ലോക്ക്
സെക്രട്ടറി
ജെയിംസ്
മനയിലിന്റെ
ഉടമസ്ഥതയിലുള്ളതാണ്
കട.
പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. സംഘത്തിൽ രണ്ടു പേർ കൂടി ഉണ്ടെന്നു പ്രതികൾ മൊഴി നൽകി. നാലു പേരെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.