കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ പ്രവര്‍ത്തകരുണ്ട്; സ്ഥലം വിട്ടോ; പൊലീസിനോട് കയര്‍ത്ത് മുഹമ്മദ് ഷിയാസ്

Google Oneindia Malayalam News

കൊച്ചി : എറണാകുളത്തെ ഡി സി സി ഓഫീസിന് മുന്നില്‍ സുരക്ഷ ഒരുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ച് ഡി സി സി പ്രസിഡന്റ ്മുഹമ്മദ് ഷിയാസ്. ഡി സി സി ഓഫീസിന് മുന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഓഫീസിന് മുന്നില്‍ അതിക്രമം നടത്തിയപ്പോഴും പൊലീസ് സംരക്ഷണം ഒരുക്കിയെന്നാണ് ആരോപിച്ചാണ് ഷിയാസിന്റെ പ്രതികരണം .

കെപിസിസി ആസ്ഥാനത്തിന് നേര അക്രമം ചരിത്രത്തിലാദ്യമായി; ഗുരുതര വീഴ്ചയെന്ന് മുല്ലപ്പള്ളികെപിസിസി ആസ്ഥാനത്തിന് നേര അക്രമം ചരിത്രത്തിലാദ്യമായി; ഗുരുതര വീഴ്ചയെന്ന് മുല്ലപ്പള്ളി

സിപിഎം ഘടകമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിന്റെ സംരക്ഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് ആവശ്യമില്ലെന്ന് ഷിയാസ് പറഞ്ഞു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. നെഞ്ചുവിരിച്ച് നിന്ന് ഓഫീസിന് ഞങ്ങള്‍ സംരക്ഷമൊരുക്കും. ഇവിടെ നില്‍ക്കാതെ പോയി പിണറായി വിജയന് സംരക്ഷണം നല്‍കിയാല്‍ മതിയെന്നും ഷിയാസ് പൊലീസുകാരോട് പറഞ്ഞു.

dcc

കഴിഞ്ഞ ദിവസം കെ പി സി സി ആസ്ഥാനത്ത് ആക്രമമുണ്ടായപ്പോള്‍ എറണാകുളം ഡി സി സിക്ക് നേരെയും ആക്രമ സാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡി സി പിയെ നേരിട്ട് വിളിച്ചിരുന്നു. എന്നാല്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷിയാസ് പറയുന്നു .

അതേസമയം , പ്രതിപക്ഷ നേതാവിന്റെ വീടും കെ പി സി സി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടെനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടിയും പോലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു .

എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പോലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .

സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ഹിറ്റ്‌ലറേക്കാള്‍, മോദിയേക്കാള്‍, യോഗി ആദിത്യനാഥിനേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ച കുട്ടികള്‍ക്കതിരെ എന്തടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്? കുട്ടികളെ ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ ഇ.പി.ജയരാജനെ വെല്ലുവിളിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട പോലെ പെരുമാറിയത് ജയരാജനാണ്.

സി പി എമ്മാണ് ഭീകര പ്രവര്‍ത്തനം നടത്തുന്നത്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവര്‍. ഭീകര സംഘടനകളെ പോലും തോല്‍പ്പിക്കുന്നവരാണ് സി പി എം. വിമാനത്തില്‍ വെടിയുണ്ടമായി പോയതാരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കണ്ട. എന്നെയും കെ പി സി സി പ്രസിഡന്റിനേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഇജങ വെല്ലുവിളി സ്വീകരിക്കുന്നു. പേടിച്ചോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കഴിഞ്ഞ ദിവസം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. നിരവധി സ്ഥലങ്ങളില്‍ ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

Recommended Video

cmsvideo
Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു

English summary
DCC President Mohammad Shiyas confronted police who come to provide security in front of DCC office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X