കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ഗത്തില്‍ നിന്ന് 'പരേതന്‍' സ്വന്തം വീട്ടില്‍ തിരിച്ചെത്തി 16 വര്‍ഷത്തിന് ശേഷം

  • By Meera Balan
Google Oneindia Malayalam News

കാലടി: മരിച്ചെന്ന് കരുതിയ ഒരാള്‍ ജീവനോടെ തിരിച്ചെത്തുക ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. 16 വര്‍ഷമായി മരിച്ചെന്ന് കരുതിയ മകന്‍ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് കാലടിയിലെ 80കാരിയായ മാതാവ്.

16 വര്‍ഷം മുമ്പ് ജോലി തേടി പോയെ മകന്‍ പിന്നീട് തിരിച്ച് വരാതിരുന്നതോടെ മരിച്ചെന്ന് കരുതി ജീവിയക്കുകയായിരുന്ന അമ്മ. കാഞ്ഞൂര്‍ തട്ടാന്‍ പാടി വരിശേരി വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ മോഹനനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്.

Dead Body

തൊഴില്‍ തേടി ഗോവയില്‍ എത്തിയതയാിരുന്നു മോഹനന്‍. പനാജിയില്‍ ഒരു വര്‍ക്ക് ഷോപ്പില്‍ ഇയാള്‍ക്ക് ജോലി തരപ്പെട്ടു. എന്നാല്‍ തൊഴിലുടമയുമായി തര്‍ക്കമുണ്ടാവുകയും തര്‍ക്കത്തിനൊടുവില്‍ അയാള്‍ മരിയ്ക്കുകയും ചെയ്തു. ഇതോടെ മോഹനന്‍ ജീവപര്യന്തം ശിക്ഷയ്ക്ക് തടവിലാവുകയും ചെയ്തു.

ജയിലില്‍ വച്ച് ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് നാട്ടിലെ വിലാസം മോഹനന്‍ നല്‍കിയതോടെയാണ് ഇയാള്‍ ജീവിച്ചിരിയ്ക്കുന്ന വിവരം നാട്ടിലറിയുന്നത്. പിന്നീടാണ് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് ഒരുമാസത്തെ പരോളിന് മോഹനനെ നാട്ടിലെത്തിയ്ക്കുന്നത്. മരിയ്ക്കുന്നതിന് മുമ്പ് മകനെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഇത്രയും നാളും കാണാതിരുന്നതിന്റെ സങ്കടവും ആ അമ്മയുടെ കണ്ണുകളിലൂടെ പെയ്തിറങ്ങി.

English summary
'Dead man' comes back home after 16 years in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X