പാലിയേക്കര ഇലക്ട്രോണിക് ടോള്‍ പിരിവ് ഏര്‍പ്പെടുത്താന്‍ തീരുമാനം
ഇലക്ട്രോണിക് ടോള്‍ പിരിവ് ഏര്‍പ്പെടുത്താന്‍ തീരുമാനം
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സ്മാര്‍ട്ട് കാര്‍ഡ് നിരോധിച്ച് ഇലക്ട്രോണിക് ടോള്‍ പിരിവ് ഏര്‍പ്പെടുത്താനുള്ള നീക്കം പ്രദേശവാസികള്‍ക്ക് തിരിച്ചടിയാകുന്നു. പുതിയ സമ്പ്രദായം നിലവില്‍ വരുന്നതോടെ സൗജന്യ പാസുപയോഗിക്കുന്ന പ്രാദേശിക വാഹനങ്ങള്‍ പണം കൊടുത്ത് പോകേണ്ട സ്ഥിതിയാണുണ്ടാകുന്നത്. രാജ്യത്തെ ദേശീയപാതകളില്‍ വാഹനയാത്രയും ടോള്‍പ്പിരിവും സുഗമമാക്കുന്നതിന് ടോള്‍പ്ലാസ സെന്ററുകളില്‍ ഇന്റര്‍ ഓപ്പറബിള്‍ ഹൈബ്രിഡ് ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ ഏര്‍പ്പെടുത്താനാണ് ദേശീയപാത അഥോറിറ്റിയുടെ തീരുമാനം. ഇതുപ്രകാരം പ്രതിമാസ പാസും സൗജന്യ പാസും നിര്‍ത്തിവച്ച് ഫാസ്റ്റാഗ് സംവിധാനത്തിലേക്ക് മാറാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്. ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോള്‍പ്പിരിവ് നടപ്പാക്കിയാല്‍ നിലവില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള സൗജന്യ യാത്രാപാസുള്ളവരും ടോള്‍പ്ലാസ കടക്കാന്‍ പണം നല്‍കേണ്ടിവരും. ഈ കാര്യം ദേശീയപാത അഥോറിറ്റിയും ടോള്‍ പിരിക്കുന്ന കരാര്‍ കമ്പനിയും ഒന്നരമാസം മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.

പത്തു കിലോമീറ്റര്‍ ചുറ്റളവിലെ പ്രാദേശിക വാഹനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് ഇപ്പോള്‍ ആശങ്കക്കിടയാക്കുന്നത്. ദേശീയപാത അഥോറിറ്റിയുടെ നിര്‍ദേശത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. നിലവില്‍ പ്രാദേശിക വാഹനങ്ങളുടെ ടോള്‍ തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. 2012ലെ തീരുമാനപ്രകാരം 43,000 സൗജന്യ പാസുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.
ഈയിനത്തില്‍ 2017 നവംബര്‍ മാസം വരെ 72.3 കോടി സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് നല്‍കാനുണ്ട്. ഇതില്‍ 2014 ഓഗസ്റ്റ് വരെയുള്ള 3.59 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ദേശീയപാത നിര്‍മാണവും ടോള്‍ പിരിവും ബി.ഒ.ടി. കമ്പനിയെ ഏല്‍പ്പിച്ചതു മുതല്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും നാനാഭാഗത്തു നിന്നുമുണ്ടായിരുന്നു. ഇലക്ട്രോണിക് ടോള്‍ പിരിവോ ഫാസ്റ്റാഗോ ഏര്‍പ്പെടുത്തിയാലും പ്രാദേശിക വാഹനങ്ങളുടെ സൗജന്യയാത്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. ടോള്‍ കമ്പനിക്ക് സഹായകമാകുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ മാത്രമാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ദേശീയപാത അഥോറിറ്റിയും കാലങ്ങളായി നടത്തി വരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നിലവിലുണ്ടായിരുന്ന പാതയില്‍ ചുങ്കം കൊടുത്ത് പോകേണ്ട സാഹചര്യത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിന് പിന്നില്‍ ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications