കരാറിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാറിന് വെപ്രാളം; ബിന്ദു കൃഷ്ണ
കൊല്ലം: ആഴക്കടല്‍ കടല്‍ക്കൊള്ള പ്രശ്നത്തില്‍ ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സികുട്ടിയമ്മ, ഇ.പി. ജയരാജൻ എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾ പരസ്പരവിരുദ്ധമാണ്. മന്ത്രിമാരും മുഖ്യമന്ത്രിയും ഉരുണ്ടു കളിക്കുമ്പോൾ കേരളത്തിലെ മൽസ്യത്തൊഴിലാളികളെ നിത്യ നരകത്തിലേക്ക് തള്ളിവിടുന്ന തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണെന്നും അവര്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി കള്ളം മാത്രം പറയുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. ഞാന്‍ ഈ കടൽകൊള്ള ആദ്യം ഉന്നയിച്ചപ്പോള്‍ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്നായി. കേരളത്തില്‍വച്ച് ഇവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇ.എം.സി.സി അധികൃതരുമായി ഈ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫോട്ടോ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചര്‍ച്ച ചെയ്തു, എന്നാല്‍ ഈ പദ്ധതി നടപ്പിലാകില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നായി പുതിയവാദം. നാലേക്കര്‍ സ്ഥലം പള്ളിപ്പുറത്ത് അവർക്ക് നല്കിയിട്ടാണ് ഈ പച്ചക്കള്ളം.
മന്ത്രി ഇ.പി ജയരാജന് പറഞ്ഞത് രസകരമായ കാര്യമാണ്. ഇ.എം.സി.സിക്കാരെ പറഞ്ഞുവിട്ടത് പ്രതിപക്ഷ നേതാവ് ആണ് എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വര്‍ഷം മുമ്പ് തന്നെ, അതായത് 2018 ല്‍ ന്യൂയോര്‍ക്കില്‍ മന്ത്രി മേഴ്സികുട്ടിയമ്മയെ കാണാന്‍ ഇ.എം.സി.സിക്കാരെ പ്രതിപക്ഷ നേതാവ് വിമാന ടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ഇ.പി. ജയരാജന് പറയുന്നത്? ഇ.എം.സി.സിക്കാര്‍ വളരെ രഹസ്യമായി മന്ത്രി ഇ.പി.ജയരാജന് നല്കിയ അപേക്ഷ എങ്ങനെ പ്രതിപക്ഷനേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും. മുൻപും കിട്ടിയിട്ടണ്ട്. മന്ത്രി ഇ.പി ജയരാജന് സ്വന്തം ലറ്റര്‍ പാഡില്‍, സ്വന്തം കയ്യക്ഷരത്തില്‍ മരുമകന് ജോലി കൊടുക്കാന്‍ ഇറക്കിയ ഉത്തരവ് എനിക്ക് കിട്ടിയതും മന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നതും ഇത്ര പെട്ടെന്ന് മുഖ്യമന്ത്രി മന്നോ ?
സത്യം മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രി കൗശലപൂര്‍വ്വം ഒരു കാര്യം പറയുകയുണ്ടായി. ഈ മാസം 11 ന് ഇ.എം.സി.സി.യുടെ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ ചെന്നെന്നും അസന്റില്‍ സമര്‍പ്പിച്ച ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച ഗവേഷണത്തിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.ആഴക്കടലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് ഗവേഷണം നടത്താനല്ല അവര്‍ വന്നത്. മത്സ്യബന്ധനം തന്നെയാണ് പദ്ധതി. ഗവേഷണം എന്ന് വെറുതെ പേരിട്ടിരിക്കുന്നെന്നേയുള്ളൂ. മുഖ്യമന്ത്രി കൗശലപൂര്‍വ്വം അത് ഗവേഷണം മാത്രമാക്കി.
ഇ.പി.
ജയരാജന്
അവര്‍
നല്കിയ
അപേക്ഷയാണ്
പ്രതിപക്ഷനേതാവിന്
കിട്ടിയതെന്നും
അതിലെ
വിവരങ്ങളാണ്
കരാറെന്ന
മട്ടില്‍
പ്രചരിക്കുന്നതെന്നും
സര്‍ക്കാരിന്റെ
ഒരു
രേഖയും
പുറത്തുപോയിട്ടില്ലെന്നും
മുഖ്യമന്ത്രി
പറയുന്നു.
മുഖ്യമന്ത്രിക്ക്
ആ
ഖേദം
വേണ്ട.
രണ്ടു
രേഖകള്‍
കൂടി
ഇന്ന്
പുറത്തുവിടുകയാണ്.
2020
ല്‍
അസന്റില്‍
വച്ച്
ഇ.എം.സി.സിയും
സര്‍ക്കാരും
തമ്മില്‍
ഒപ്പുവച്ച
എം.ഒ.യുവും
ഇ.എം.സി.സിയ്ക്ക്
ചേര്‍ത്തല
പള്ളിപ്പുറത്ത്
നാല്
ഏക്കര്‍
സ്ഥലം
അനുവദിച്ചുകൊണ്ടുള്ള
സര്‍ക്കാരിന്റെ
ഉത്തരവും.
മേഴ്സികുട്ടിയമ്മ
പറയുന്നതുപോലെ
ഏതോ
അസന്റില്‍
ആരോ
ഒപ്പുവച്ച
എം.ഒ.യു
ഒന്നും
അല്ല.
സര്‍ക്കാര്‍
തന്നെ
ഒപ്പുവച്ച
എം.ഒ.യു
ആണ്.
ഇത്
അസന്റില്‍
വയ്ക്കുന്നതിന്
മുമ്പ്
ഫിഷറീസ്
വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുമായി
2019
ഓാഗസ്റ്റ്
രണ്ടിന്
ഇ.എം.സി.സി
ചര്‍ച്ച
നടത്തുകയും
വിശദമായ
കോണ്‍സെപ്റ്റ്
ലെറ്റര്‍
നല്‍കുകയും
ചെയ്തിട്ടുണ്ട്.ഇടതുസര്‍ക്കാരിന്റെ
മത്സ്യനയത്തിന്
വിരുദ്ധമാണ്
ഇതെങ്കില്‍
കോണ്‍സെപ്റ്റ്
ലെറ്റര്‍
കിട്ടിയപ്പോള്‍
തന്നെ
അത്
തള്ളിക്കളയാമായിരുന്നില്ലേ?
എന്തിന്
അസന്റില്‍
വച്ച്
എം.ഒ.യു
ഒപ്പിട്ടു?
സംസ്ഥാനത്തിന്റെ
മത്സ്യനയത്തില്‍
2018
ല്‍
വരുത്തിയ
മാറ്റമനുസരിച്ചാണ്
ഈ
പദ്ധതി
കൊണ്ടുവന്നിട്ടുള്ളത്.
പുറം
കടലില്‍
ബഹുദിന
മത്സ്യബന്ധനം
നടത്തുന്ന
യാനങ്ങള്‍ക്ക്
ആവശ്യമായ
പ്രോത്സാഹനം
നല്‍കും
എന്നാണ്
നയത്തിൽ
പറയുന്നത്.
ഇത്
വിദേശകപ്പലുകളെ
ഉദ്ദേശിച്ചുള്ളവയല്ലെന്നും
തദ്ദേശീയമായ
മത്സ്യത്തൊഴിലാളികളെയും
യാനങ്ങളെയും
ഉദ്ദേശിച്ചതാണെന്നുമാണ്
മന്ത്രി
മേഴ്സികുട്ടിയമ്മ
പറയുന്നത്.
അവിടെയാണ്
ഈ
പദ്ധതിയുടെ
കള്ളക്കളി
കിടക്കുന്നത്.
ഇ.എം.സി.സിയുടെ
പദ്ധതിയില്‍
പറയുന്നതും
തദ്ദേശീയ
മത്സ്യത്തൊഴിലാളികളെ
കുറിച്ചാണ്.
ഇ.എം.സി.സി
തദ്ദേശീയ
മത്സ്യത്തൊഴിലാളികളെ
ഉപയോഗിച്ചാണ്
ആഴക്കടലില്‍
മത്സ്യബന്ധനം
നടത്താന്‍
പോകുന്നത്.
ഇ.എം.സി.സി
നല്കുന്ന
ട്രോളറുകളില്‍
നമ്മുടെ
മത്സ്യത്തൊഴിലാളികള്‍
പോയി
മീന്‍പിടിക്കും.
അത്
ഇ.എം.സി.സിയുടെ
കപ്പലുകള്‍ക്ക്
നല്‍കും.
അത്
കേരളത്തില്‍
ഇ.എം.സി.സി.യുടെ
സംസ്ക്കരണ
ശാലകളില്‍
സംസ്ക്കരിക്കും.
ഇ.എം.സി.സി
അത്
കയറ്റുമതി
ചെയ്യും.നമ്മുടെ
മത്സ്യത്തൊഴിലാളികളെ
ഉപയോഗിച്ച്
വിദേശകമ്പനി
ആസൂത്രണം
ചെയ്തിട്ടുള്ള
കൊള്ളയ്ക്കാണ്
സംസ്ഥാന
സര്‍ക്കാര്‍
എം.ഒ.യു
ഒപ്പിട്ടിരിക്കുന്നത്.ഇത്
നടപ്പാവുന്നതോടെ
ഗുജറാത്ത്
തീരം
പോലെ
കേരളത്തിലെ
മത്സ്യത്തൊഴിലാളികളും
വഴിയാധാരമാകും.
അവർ
വെറും
കൂലിക്കാരാകുമെന്നും
ബിന്ദു
കൃഷ്ണ
അവകാശപ്പെടുന്നു.
തട്ടിപ്പിനായി ഒരുക്കൂട്ടിയ എം.ഒ.യുകൾ റദ്ദാക്കാതെ കുറ്റം ഉദ്യോഗസ്ഥരുടെ മേൽ ചാരിവച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. 400 ട്രോളറുകളും കപ്പലുകളും നിര്‍മ്മിക്കുന്നതിന് എം.ഒ.യു ഒപ്പുവച്ച കെ.എം.ഐ.എന്‍.സി.യുടെ എം.ഡി. എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളാണെന്ന ഒളിയമ്പ് പല ഭാഗത്തുനിന്നും വരുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്നത് ശരിയാണ്. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി. അത് കഴിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ കാര്യമാണ്.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
അതും ഇതും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട. മുഖ്യമന്ത്രിയോട് ഇനിയും ചോദ്യങ്ങളുണ്ട്. ഇ.എം.സി.സി ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ ഡുവന്‍ ഇ ഗെരന്‍സര്‍ എന്നയാളെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ.? മുഖ്യമന്ത്രി ഒന്ന് ഓര്‍ത്തു നോക്കൂ. മുന്‍പ് സ്വപ്നാ സുരേഷിനെ കണ്ട കാര്യം അദ്ദേഹം ആദ്യം ഓര്‍ത്തിരുന്നില്ല. പിന്നീടാണ് ഓര്‍മ്മ വന്നത്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നായിരുന്നു സി.പി.എമ്മിന്റെ പഴയ മുദ്രാവാക്യം. ഇപ്പോള്‍ അറബിക്കടലിനെ അമേരിക്കക്കാരുടെ കപ്പലുകളിൽ നിറയ്ക്കാനാണ് സി.പി.എം തത്രപെടുന്നതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം