നരേന്ദ്ര മോദിയായാലും പിണറായി വിജയനായാലും ശരി, ഫാസിസം ഫാസിസം തന്നെയാണെന്ന് ദീപാ നിശാന്ത്
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയായാലും മുഖ്യമന്ത്രി പിണറായി വിജയനായാലും ശരി, ഫാസിസം ഫാസിസം തന്നെയാണെന്ന് ദീപാ നിശാന്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി മലപ്പുറത്ത് നടന്ന സംയുക്ത പ്രതിഷേധത്തില്‍ പിണറായി വിജയനെ വിമര്‍ശച്ചതിന്‍റെ പേരില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥിന് അയിഷ റെന്നയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപികയായ ദീപാനിശാന്ത്.
മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ വ്യക്തികൾ സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ദീപാനിശാന്ത് പറയുന്നു.
ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ വ്യക്തികൾ സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.
തർക്കങ്ങൾക്കിടയിൽ വിഷയം വിടരുത്.
പൗരത്വഭേദഗതിനിയമമാണ് വിഷയം!
അത് മുങ്ങിപ്പോകരുത്..