ഡിജിപി ആര് ശ്രീലേഖയ്ക്ക് കടകംപള്ളിയുടെ കുത്ത്.... ആചാരം അതിന്റെ മുറയ്ക്ക് തന്നെ നടക്കും
ആചാരത്തിന്റെ പേരില്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ആണ്‍കുട്ടിളുടെ ദേഹത്ത് ശൂലം കുത്തിയിറക്കി കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ഇത്തരം ആചാരങ്ങളെല്ലാം തന്നെ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്റെ ബ്ലോഗിലൂടെ ഡിജിപി ആര് ശ്രീലേഖ തന്നെ രംഗത്തെത്തി. വിശ്വാസത്തിന്റെ പേരില്‍ നേര്‍ച്ചക്കോഴികളാക്കി സ്വന്തം കുഞ്ഞുങ്ങളെ മാറ്റുന്ന മാതാപിതാക്കള്‍ക്ക് എങ്ങനെ കുട്ടികളുടെ വേദന മനസിലാകുമെന്നായിരുന്നു ബ്ലോഗില്‍ ശ്രീലേഖ കുറിച്ചത്.
ഇതിനെതിരെ ആറ്റുകാല്‍ ദേവസ്വം ട്രെസ്റ്റ് വിശദീകരണം നല്‍കുകയും വിശ്വാസികളില്‍ ആശങ്ക പരത്തുന്ന പ്രസ്താവന നടത്തിയതിന് ശ്രീലേഖ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന് ഇന്നലെ കുത്തിയോട്ടത്തിനെതിരെ സ്വമേധയാ കേസെടുത്തു. അതേസമയം ആറ്റുകാല്‍ കുത്തിയോട്ടം വീവാദത്തില്‍ ആര് ശ്രീലേഖയേയും ബാലാവകാശ കമ്മീഷനേയും തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഏഴ് ദിവസത്തെ വ്രതം
എട്ടിനും 13 നും ഇടയില്‍ പ്രായമായ ആണ്‍കുട്ടികളാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് നിര്‍ബന്ധിതരാക്കപ്പെടുന്നത്. ഇവര്‍ ഏഴു ദിവസം ക്ഷേത്രത്തില്‍ താമസിച്ച് വ്രതമെടുക്കണം. ഇവരെ ഒറ്റമുണ്ട് മാത്രം ഉടുപ്പിച്ച് പുല്പ്പായയില് കിടത്തും.

പരിമിതമായ ഭക്ഷണം
എല്ലാവര്ക്കും ഒരേ ഭക്ഷണമാണ് നല്‍കുക. ഭക്ഷണം പരിമിതമായിരിക്കും. 1008 ആവര്‍ത്തി ദേവിയെ സാഷ്ടാംഗം നമസ്ക്കരിക്കണം. ഉല്‍സവത്തിന്റെ അവസാനദിവസമാണ് ചൂരല്‍ കുത്ത്.

ഇടുപ്പില്‍ശൂലം കുത്തിയിറക്കും
ഇടുപ്പിലെ പുറംതൊലിയില്‍ സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത നൂല് കോര്‍ത്തെടുക്കും. ഇതുമായി രാത്രി മുഴുവന്‍ നീളുന്ന ഘോഷയാത്രയില്‍ ഈ കുട്ടികള്‍ അകമ്പടി സേവിക്കണം എന്നാണ് വിശ്വാസം. ആറ്റുകാലില്‍ മാത്രമല്ല, മറ്റുപല ദേവീക്ഷേത്രങ്ങളിലും ചെറിയ ഭേദഗതികളോടെ ഈ ആചാരം തുടരുന്നുണ്ട്.

ആയിരത്തിനടുത്ത് കുട്ടികള്‍
ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആയിരത്തിനടുത്ത് കുട്ടികള്‍ ആചാരത്തിന്റെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. അതേസമയം കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമായിരിക്കില്ല ഈ കുട്ടികളില്‍ പലരും പങ്കെടുക്കുന്നുണ്ട്.

കുട്ടികളുടെ തടവറ
കുട്ടികളുടെ അനുമതി പോലും ഇല്ലാതെ മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഡിജിപി ശ്രീലേഖ പ്രതികരിച്ചത്. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ ഇത്തവണ പൊങ്കാല അർപ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ആചാരത്തില്‍ വിവാദം വേണ്ട
അതേസമയം വിഷയത്തില്‍ പ്രതകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്നെ രംഗത്തെത്തി. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി തന്ന ഈ വര്‍ഷവും നടക്കുമെന്നും ആചാരത്തില്‍ വിവാദം കൂട്ടി കലര്ത്തേണ്ടെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രതികരണം.

പരിശോധിക്കും
അതേസമയം ആചാരത്തില്‍ ബാലാവകാശ ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കടകംപള്ളി പ്രതികരിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications