ചുരിദാര്‍ ഹൈന്ദവ വസ്ത്രമല്ല,പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിട്ടെത്തുന്നവരെ തടയുന്നവര്‍ പറയുന്നു
ചുരിദാര്‍ ധരിച്ച് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ഭക്തരെ തടഞ്ഞു. ഹിന്ദു സംഘടനകളാണ് തടഞ്ഞത്.
തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഹൈന്ദവ സംഘടനകളാണ് ചുരിദാര്‍ ധരിച്ച് എത്തിയവരെ തടഞ്ഞത്. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് ചുരിദാര്‍ ധരിച്ചെത്തിയവരെ തടയുന്നത്.
ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ചൊവ്വാഴ്ച ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പലരും ബുധനാഴ്ച ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധവുമായെത്തിയ ഹൈന്ദവ സംഘടനകള്‍ ഇവരെ തടയുകയായിരുന്നു.

ഹൈന്ദവ സംഘടനകള്‍ രംഗത്ത്
ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷ് ഉത്തരവിറക്കിയത്. സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയെ മറികടന്നായിരുന്നു ഉത്തരവ്.

നിയമപരമായി നേരിടും
ബുധനാഴ്ച ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയവരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരാണ് തടഞ്ഞത്. ബ്രാഹ്മണ സഭയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുളളത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആചാര പ്രകാരം ചുരിദാറിനു മുകളില്‍ മുണ്ടുടുത്താല്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാമെന്നാണ് പറയുന്നത്.എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നിയമപരമായി നേരിടുമെന്നും ഇവര്‍ പറുന്നു.

പ്രതിഷേധത്തിനു പിന്നില്‍
കേരള ബ്രാഹ്മണ സഭ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭക്തജന സേവ സമിതി, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭക്തജന സഭ തുടങ്ങിയ ഹൈന്ദവ സംഘടനകളാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് എത്തുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാലാണ് അംഗീകരിക്കാത്തതെന്നാണ് ഇവര്‍ പറയുന്നത്.

നിയമം നടപ്പാക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുളള നിയമ പോരാട്ടം വര്‍ഷങ്ങളയി നടക്കുകയാണ്. ചുരിദാറിനു മുകളില്‍ മുണ്ട് ധരിച്ച് എത്തുന്നവരെ പ്രവേശിപ്പിക്കാമെന്നാണ് ഭരണ സമിതിയുടെ തീരുമാനം. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ രാജി എന്ന അഭിഭാഷക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചൊവ്വാഴ്ച ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ചുരിദാര്‍ വിവാദം പ്രചരണത്തിന്
അതേസമയം ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സു പ്രീംകോടതി നിയോഗിച്ച ഭരണ സമിതിയും എക്സിക്യൂട്ടീവ് ഓഫീസറും രണ്ട് തട്ടിലാണ്. ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ഭരണ സമിതി പറയുന്നത്. പ്രചരണത്തിനു വേണ്ടിയാണ് എസിക്യൂട്ടീവ് ഓഫീസര്‍ ചുരിദാര്‍ വിവാദം കൊണ്ടു വന്നിരിക്കുന്നതെന്നാണ് ഭരണസമിതി പറയുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications