അഖിൽ പി ധർമ്മജന് ലഭിച്ചത് അനർഹമായ അവാർഡോ? വിമർശനങ്ങളില്‍ വരേണ്യത നിഴലിക്കുന്നു: അശോകന്‍ ചരുവില്‍
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ അഖിൽ പി ധർമ്മജനെതിരെ നടക്കുന്ന വിമർശനങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍. ചില വിമർശനങ്ങളിൽ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ടെന്നാണ് അശോകന്‍ ചരുവില്‍ വ്യക്തമാക്കുന്നത്. ഈ നോവൽ അക്കാദമിപുരസ്കാരത്തിന് പരിഗണിക്കാൻ പാടില്ലായിരുന്നു എന്ന വിമർശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയിൽ ഉൾപ്പെട്ട കൃതികൾ മുഴുവൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിർവ്വാഹമില്ലെന്നും അദ്ദേഹം പറയുന്നു. അശോകന്‍ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരത്തിന് അഖിൽ പി.ധർമ്മജൻ്റെ "റാം C/o ആനന്ദി" തെരഞ്ഞെടുക്കപ്പെട്ടതിനെ സംബന്ധിച്ച് വിമർശനങ്ങൾ കാണുന്നു. ചില വിമർശനങ്ങളിൽ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ട്.

ആ നോവൽ ഞാൻ നേരത്തേ വായിച്ചിട്ടുള്ളതാണ്. ആധുനികഘട്ടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള മലയാളനോവലുകളുടെ രൂപവും ഭാവവും ഉൾക്കൊണ്ടെഴുതിയ ഒരു സാധാരണ നോവലായിട്ടാണ് എനിക്ക് തോന്നിയത്. ലളിതമായ ആഖ്യാനം. പൊതുവെ സാഹിത്യത്തിലേക്ക് പരോക്ഷരൂപത്തിൽ കടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ, മധ്യവർഗ്ഗ , ഫ്യൂഡൽ ഗൃഹാതുരതകൾ ഇല്ല. എന്നാൽ വളരെ പ്രസക്തമായ ചില വിഷയങ്ങൾ - ശ്രീലങ്കൻ അഭയാർത്ഥിപ്രശ്നവും ട്രാൻസെൻ്റർ ജീവിതവും - ഉൾക്കൊള്ളുന്നുമുണ്ട്.
ചിലർ ആ നോവലിൽ അശ്ലീലമുണ്ടെന്നൊക്കെ സൂചിപ്പിക്കുന്നു. അതു വായിക്കാത്തവരായിരിക്കും. ജീവദായകമായ പ്രണയത്തേയും ലൈംഗീകതയേയും അധമമാക്കി (ഒട്ടുമിക്കവാറും സ്ത്രീവിരുദ്ധമായും) അവതരിപ്പിക്കുന്നതിനെയാണല്ലോ പൊതുവെ അശ്ലീലം എന്ന് പറയുന്നത്. അത്തരത്തിലുള്ള സംഗതിയൊന്നും ഇവിടെ ഇല്ല. തൻ്റെ നോവലിൽ സാഹിത്യം അന്വേഷിക്കരുതെന്നും ഇതൊരു സിനിമാക്കഥ മാത്രമാണെന്നും ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നുണ്ട്. അതിനോട് യോജിപ്പില്ല. "സാഹിത്യം" എന്നാൽ നോവലിസ്റ്റ് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്? സിനിമാക്കഥയാണ് എന്നു പറയുന്നതും അബദ്ധമാണ്. ഭാഷയിലും ആഖ്യാനത്തിലും ഈ നോവലിനേക്കാൾ എത്രയോ സൂക്ഷ്‌മവും നവീനവും ഉന്നതവുമാണ് പുതിയ തലമുറയുടെ സിനിമ.
അതിസാധാരണമായ ഈ നോവൽ പുസ്തകത്തിന് ഇത്രയധികം വിൽപനയുണ്ടായതിൻ്റെ കാര്യം എനിക്കു മനസ്സിലായിട്ടില്ല. സോഷ്യൽമീഡിയ ഉപയോഗിച്ചുള്ള മാർക്കറ്റിങ്ങിൻ്റെ വിജയമായിരിക്കാം. ഇന്ന് ഒട്ടുമിക്ക എഴുത്തുകാരും മാർക്കറ്റിംഗിൽ ശ്രദ്ധിക്കുന്നുണ്ട്. ചിലർ വിജയിക്കുന്നു. ചിലർ പരാജയപ്പെടുന്നു. ആ രംഗത്തെ വിജയത്തെയും പരാജയത്തെയും മുൻനിർത്തി പുസ്തകത്തിൻ്റെ ഗുണദോഷങ്ങൾ നിർണ്ണയിക്കാനാവില്ല. പരാജയപ്പെട്ടവർ വിജയിച്ചവരെ ആക്ഷേപിക്കുന്നതിലും അർത്ഥമില്ല. സാഹിത്യസംവാദങ്ങളും വിമർശനവും സജീവമാക്കിയാൽ മാത്രമേ മാർക്കറ്റിങ്ങിൻ്റെ പ്രലോഭനത്തിൽ നിന്ന് വായനക്കാരനെ രക്ഷപ്പെടുത്താനാവൂ.
ഈ നോവൽ അക്കാദമിപുരസ്കാരത്തിന് പരിഗണിക്കാൻ പാടില്ലായിരുന്നു എന്ന വിമർശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയിൽ ഉൾപ്പെട്ട കൃതികൾ മുഴുവൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിർവ്വാഹമില്ല. ദുർഗ്ഗാപ്രസാദ്, ആദി എന്നിവരുടെ കവിതകളും വി.എം.മൃദുൽ, ജിൻഷ ഗംഗ എന്നിവരുടെ കഥകളും വായിച്ച് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ വ്യത്യസ്ത സാഹിത്യശാഖകളിലെ കൃതികൾ തമ്മിൽ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ തന്നെ സാഹിത്യത്തിൻ്റെ മൂല്യനിർണ്ണയത്തിന് ഏതെങ്കിലും ഒരു സ്കെയിൽ ഇല്ലല്ലോ.
അഖിൽ പി.ധർമ്മജന് അഭിനന്ദനങ്ങൾ.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications