'സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്, ഉഭയസമ്മതെന്ന്, കുറ്റം ചെയ്തില്ലെന്നല്ല';ഭാഗ്യലക്ഷ്മി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായതെന്നും പാലക്കാട്ടെ ജനങ്ങളെ ഇയാൾ വഞ്ചിച്ചുവെന്നും ഭാഗ്യലക്ഷ്മി കുറിച്ചു. മൂന്ന് പരാതികളിലും എന്ന് അവർ ചോദിച്ചു. വന്ന മൂന്ന് പരാതികളിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല.ഇങ്ങനെ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കാനും വഞ്ചിക്കാനുമാണോ ഇയാൾക്ക് ജനം വോട്ട് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'ഞാനാലോചിക്കുകയാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്‌നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം?

അഞ്ചുവർഷം എംഎൽഎയായിരുന്നിട്ട് എന്തുചെയ്തുവെന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തുവെന്നേ ഞാൻ പറയൂ. വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ? ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർഥം? സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്. അഴിമതി ആരോപണത്തെക്കാൾ ഗുരുതരമായ കുറ്റമാണിത്', അവർ കുറിച്ചു.
അതേസമയം മൂന്നാം പരാതി പുറത്തുവന്നിട്ടും എന്തുകൊണ്ട് രാഹുലിൻ്റെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ലെന്ന ചോദ്യമാണ് ഭരണപക്ഷ നേതാക്കൾ ഉയർത്തുന്നത്. സ്ത്രീപീഡകന് ഇനയും കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാലക്കാട്ട് നിന്നുള്ള സിപിഎം നേതാവ് പി സരിൻ്റെ വാക്കുകൾ ഇങ്ങനെ
'അവസാനമായി ഒരൊറ്റ ചോദ്യം: കേരളം കണ്ട ഏറ്റവും വലിയ സൈക്കോപ്പാത്തായ, സെക്ഷ്വൽ പെർവേർട്ടായ ,ഹാബിച്ച്വൽ ഒഫെണ്ടറായ, സീരിയൽ പ്രിഡേറ്ററായ ഒരു സാമൂഹിക വിപത്തിനെ ഇന്ന് കേരളാ പോലീസ് പിടിച്ച് അകത്തിട്ടിട്ട് ഇത് 24ാം മണിക്കൂറാണ്.കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് അവർ പറയുന്ന ഒരാളെ തള്ളിപ്പറയാൻ അവരിൽ എത്രപേർക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടുണ്ട്;
ഒരു നാല് വരി -കാലത്തിന് കാത്ത് സൂക്ഷിക്കാൻ വേണ്ടിയെങ്കിലും,പൊതു സമൂഹത്തിന് മുന്നിൽ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് എന്നതിലൊക്കെ തെളിഞ്ഞു വരുന്ന ഒരേയൊരു സത്യമേയുള്ളൂ: രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് തന്നെയാണ് ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മാതൃ പാർട്ടി എന്ന സത്യം !കോൺഗ്രസേ, അവൻ നിങ്ങളേം കൊണ്ടേ പോകൂ!', സരിൻ കുറിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications