കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തലസ്ഥാനത്ത് പോലീസിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും കളി!
തിരുവനന്തപുരം:തലസ്ഥാനത്ത് ഇന്നലെ തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന പ്രകടനമാണ് പോലീസ് നടത്തിയത്.തൊണ്ടിമുതൽ കണ്ടെത്താൻ ദൃസാക്ഷിയുമായി പൊലീസ് കള്ളനോടിയെ വഴിയേ ഓടി. ഒരു മണിക്കൂറിനൊടുവിൽ തൊണ്ടിമുതലായ സ്വർണമാല കണ്ടെത്തി.
ഇന്നലെ രാത്രി മെഡിക്കൽകോളേജ് വളപ്പിനുള്ളിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആർ.സി.സി താത്കാലിക ജീവനക്കാരി ശ്രീലതയുടെ മൂന്നുപവൻ മാല പ്രാവച്ചമ്പലം സ്വദേശി അനസ് പൊട്ടിച്ചെടുത്ത് ഓടി. എസ്.ബി.ഐക്കും കാരുണ്യഷോപ്പിനും ഇടയ്ക്കുവച്ചായിരുന്നു പിടിച്ചുപറി . മാലയും പൊട്ടിച്ചെടുത്ത് ഇയാൾ ഓടിയപ്പോൾ ശ്രീലത ബഹളം വച്ചു. ഇതു കണ്ട് നിന്ന ചിലർ പിന്നാലെ ഓടി അനസിനെ പിടികൂടി. മെഡിക്കൽകോളേജ് പൊലീസിന് കൈമാറി. പക്ഷേ മാല അനസിന്റെ കൈവശമില്ലായിരുന്നു.
സ്‌റ്റേഷനിലെത്തിച്ച്‌ദേഹപരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. മാല പൊട്ടിച്ചെടുത്ത് ഇയാൾ ഓടിയതിന് സ്ത്രീയും പിടികൂടിയവരും സാക്ഷി. ഒടുവിൽ കള്ളൻ ഓടിയ വഴിയിലൂടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചു. സാക്ഷികളും ഒപ്പം കൂടി. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വഴയിൽ വലിച്ചെറിഞ്ഞിരുന്ന മാല കണ്ടെത്തി. മെഡിക്കൽകോളേജ് എസ്.ഐ ഗിരിലാലിന്റെനേതൃത്വത്തിലായിരുന്നു തിരച്ചിൽ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതലായ മാല ശ്രീലതയ്ക്ക്‌കോടതിയിൽ നിന്നും വാങ്ങേണ്ടിവരും. മാല നഷ്ടമായില്ലെന്ന ആശ്വാസത്തിലാണ് ശ്രീലത. തൊണ്ടിമുതൽ കിട്ടിയതോടെ അനസിനെതിരെ പൊലീസ്‌മോഷണക്കുറ്റത്തിന്‌കേസെടുത്തു.
Comments
English summary
different way of investigation by police