Get Updates
Get notified of breaking news, exclusive insights, and must-see stories!

' നമുക്കുള്ളത് അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാര്‍'; മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍. തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിക്കുന്ന അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെും അദ്ദേഹം വ്യക്തമാക്കി.

'അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ? ഒരു തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചിരിക്കുകയാണ്,' ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Actress Attack

അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ട് എന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കണം എന്നാണ് തന്റെ ആഗ്രഹം. സത്യം ഒരു പരിധിവരെ തനിക്കറിയാമെന്നും അതിനാല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത.

വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് എന്നും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചില്ല എന്നും നടി കുറ്റപ്പെടുത്തുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല എന്നും അതീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്.

മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണിലാണ് പരിശോധിച്ചത്. ഇത് 2018 ഡിസംബര്‍ 13 ന് രാത്രി 10.52 നായിരുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെമ്മറി കാര്‍ഡ് തന്റെ ഫോണിലിട്ട് പരിശോധിച്ചത് എന്നാണ് മഹേഷ് പറയുന്നത്. വിചാരണ കോടതി ശിരസ്തദാറായ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് 2021 ജൂലൈ 19 നാണ്.

മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയിരുന്നു. തന്റെ സ്വകാര്യത കോടതിയില്‍ പോലും സുരക്ഷിതമല്ല എന്നും ഭരണഘടന അനുവദിച്ച അവകാശമാണ് നിഷേധിക്കപ്പെട്ടത് എന്നും അതിജീവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നാണ് നടി പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+