ദിലീപ് കേസില്‍ പ്രതികരിച്ച് ശ്വേത മേനോന്; കൗതുകത്തോടെ കാത്തിരിക്കുന്ന വിധി, നടി തിരിച്ചുവരണം
കൊച്ചി: താര സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തും മറ്റു താക്കോല്‍ സ്ഥാനങ്ങളിലും വനിതകള്‍ എത്തിയത് വലിയ പ്രതീക്ഷയോടെയാണ് പലരും കാണുന്നത്. പ്രസിഡന്റായി ശ്വേത മേനോന് തിരഞ്ഞെടുക്കപ്പെട്ടത് കടുത്ത മല്‍സരത്തിന് ശേഷമാണ്. 20 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ശ്വേതയ്ക്ക് ലഭിച്ചത് എന്നത് നിര്‍ണായക വിഷയങ്ങളില്‍ എളുപ്പം തീരുമാനം എടുക്കാനാകില്ല എന്ന സൂചനയാണ്.
മിക്ക പ്രശ്നങ്ങളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ തീരുന്ന വിഷയമേ ഉള്ളൂ എന്ന് ശ്വേത പറയുന്നു. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വളരെ ഗൗരവമുള്ളതാണെന്നും കോടതി വിധി എന്താകുമെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണെന്നും ശ്വേത പറഞ്ഞു. അതിജീവിത അമ്മയിലേക്ക് തിരിച്ചുവരണം എന്നും ശ്വേത ആവശ്യപ്പെട്ടു. അറിയാം വിശദമായി...

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് കോടതിയിലാണ്. കോടതിയിലുള്ള വിഷയം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് ശ്വേത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വേഗം തീര്‍ക്കേണ്ട കേസായിരുന്നു ഇത്. വളരെ നീണ്ടുപോയി. നിയമത്തിലെ പല കാര്യങ്ങളും മാറാന്‍ സമയമായി കഴിഞ്ഞു എന്നും ശ്വേത മേനോന് പറഞ്ഞു.
അറിയാത്ത വിഷയങ്ങള്‍ സംസാരിക്കാത്ത വ്യക്തിയാണ് താന്‍. കോടതിയില്‍ നടക്കുന്ന കേസായതിനാല്‍ അതിന്റേതായ രീതിയില്‍ വിധി വരട്ടെ. ഈ കേസ് ഗൗരവമുള്ളതാണ്. എന്താണ് സത്യം എന്ന് അറിയാന്‍ കോടതി വിധി വരണം. അതിജീവിത അമ്മയിലേക്ക് തിരിച്ചുവരണം. എല്ലാവരും കൂടെയുണ്ട്. മറ്റുള്ളവരും തിരിച്ച് വരണം. ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന വിഷയങ്ങളാണ് മിക്കതും എന്നും ശ്വേത മേനോന് പറഞ്ഞു.
ദിലീപ് കേസിന്റെ ഇപ്പോഴത്തെ അവസ്ഥ
2017 ഫെബ്രുവരി 17നാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികളെ പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടി. പിന്നീടാണ് നടന് ദിലീപിന് സംഭവത്തില്‍ ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ന്നത്.
ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ ദിലീപ് കേസില്‍ അറസ്റ്റിലായി. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് അറസ്റ്റിലായതോടെ നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും രണ്ട് ചേരിയായി സിനിമാ താരങ്ങള്‍ മാറി. വിശദമായ അന്വേഷണത്തിന് ഒടുവില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏറെ നാള്‍ക്ക് ശേഷം സംവിധായകന് ബാലചന്ദ്ര കുമാറിന്റെ ചില വെൡപ്പെടുത്തല്‍ വീണ്ടും അന്വേഷണത്തിന് ഇടയാക്കി.
എട്ട് വര്‍ഷം പിന്നിട്ടും കേസില്‍ വിധി വന്നിട്ടില്ല. എട്ടാം പ്രതിയായ ദിലീപ്, ഒന്നാം പ്രതിയായ പള്‍സര്‍ സുനി തുടങ്ങിയവര്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമെല്ലാം തുടര്‍ച്ചയായി ഉപഹര്‍ജികള്‍ സമര്‍പ്പിച്ചതും വിചാരണ വൈകിപ്പിച്ചു. കേസ് വേഗം തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വൈകാതെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രതികളും ജാമ്യത്തിലാണ്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications