'ഉല്ലാസ് എന്ന വ്യക്തിയുടെ ശബ്ദം മാത്രമാണിത്: അതില്‍ ജഡ്ജിക്കും ദിലീപിനും എന്ത് ബന്ധം': രാഹുല്‍ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹർജി തള്ളിയ സുപ്രീം കോടതി നടപടി അതിജീവിതയ്ക്കേറ്റ തിരിച്ചടിയായി കാണുന്നില്ലെന്ന് രാഹുല്‍ ഈശ്വർ. ആത്മാർത്ഥപരമായി പറഞ്ഞാല്‍ ഇത് തിരിച്ചടിയല്ല, അത്തരം വാക്കുകള്‍ അതിജീവിതയുമായി ചേർത്ത് വായിക്കാനോ പാടില്ലെന്നാണ് തന്റെ നിലപാട്. കേസിന്റെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇത്രയും അവസാന ഘട്ടത്തില്‍ ഒരു ജഡ്ജിനെ മാറ്റുക എന്നുള്ളത് വളരെ വളരെ അപൂർവ്വമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തലേദിവസം കൂടി റിപ്പോർട്ട് നല്‍കാന്‍ സമയം അനുവദിക്കുകയും ജനുവരി 31 ന് വിചാരണ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നൊക്കെ പറയുന്ന അവസരത്തില്‍ കോടതി മാറ്റം എന്നുള്ളത് വളരെ സാധ്യത കുറഞ്ഞ കാര്യമാണ്. അതിജീവിത അതില്‍ വിഷമിക്കേണ്ട ആവശ്യമില്ല. അവർ അവരുടെ നിയമപരമായ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

കൂടുതല്‍ ശ്രദ്ധ കേസിലാണ് കൊടുക്കേണ്ടത്. ഇത് തിരിച്ചടിയോ തിരിച്ചടിയില്ലായ്മയോ അല്ല. ഇതായിരുന്നു സ്വാഭാവിക നീതി. ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ് നിയമവൃത്തങ്ങളിലും നില്‍ക്കുന്ന അല്ലെങ്കില്‍ ഒരു പക്ഷവും ഇല്ലാത്ത ആളുകളും പറഞ്ഞുകൊണ്ടിരുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത് ദിലീപും ജഡ്ജിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിച്ചതിന് ഒരു തരത്തിലുള്ള തെളിവും ഇല്ലെന്നുമാണ്. അതിനെ തള്ളുന്നവർ വേണമെങ്കിലുണ്ടാവും.

ഉല്ലാസ് എന്ന വ്യക്തിയുടെ ശബ്ദം മാത്രമാണിത്. അതുകൊണ്ട് മാത്രം ജഡ്ജിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അത് സുപ്രീംകോടതിയും ശരിവെക്കുകയാണ്. ഒരു ജഡ്ജിനെതിരായ ആരോപണം എന്ന് പറയുന്നത് ഗൌരവപരമായ ആരോപണങ്ങളാണ്. അതായത് അത് ആ സിസ്റ്റത്തിന് എതിരെ തന്നേയുള്ളുള്ള ആരോപണങ്ങളാണെന്നും രാഹുല്‍ ഈശ്വർ പറയുന്നത്.

ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ ഈ വിഷയം വിശതമായി പരിശോധിച്ചിരിക്കാനാണ് സാധ്യത. ഏതെങ്കിലും തരത്തിലും ജഡ്ജി സ്വാധീനത്തിന് കീഴ്പ്പെട്ടുവെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു കാര്യവും ഇവിടെയില്ല. ഹാഷ് വാല്യൂ മാറിയെന്ന് പറയുമ്പോള്‍ തന്നെ അതിജീവിതയും സ്വകാര്യ ജീവിതത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ അടങ്ങിയ ഫയലുകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുള്ളത്. അല്ലാതെ ദൃശ്യങ്ങള്‍ മെമ്മറി കാർഡില്‍ നിന്നും ലീക്കായി എന്ന് അനുമാനിക്കാനുള്ള ഒരു മെറ്റീയരലും നമ്മുടെ കയ്യിലില്ല. മെമ്മറി കാർഡ് യൂസ് ചെയ്തു എന്നുള്ള വാക്കിലേക്ക് മാത്രം നമ്മള്‍ ഒതുങ്ങണം. ആ ഫയലുകള്‍ എടുത്തിട്ടുണ്ടോയെന്ന് പോലും ഇപ്പോഴത്തെ റിപ്പോർട്ടിലില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ദൃശ്യങ്ങള്‍ കണ്ടുവെന്നോ ട്രാന്‍സ്ഫർ ചെയ്തു എന്നൊന്നും റിപ്പോർട്ടിലില്ല. ബാക്കിയൊക്കെ അനുമാനം മാത്രമാണ്. ടാമ്പർ എന്നോ ലീക്ക് എന്നോ വിളിക്കാന സാധിക്കില്ല. വിവോ ഫോണില്‍ ആരാണ് മെമ്മറി കാർഡ് ഉപയോഗിച്ചതെന്ന് കോടതി തന്നെ ചോദിച്ചു. അത്രയും പ്രധാനപ്പെട്ട കാര്യമാണെങ്കില്‍ അതിജീവിതയക്ക് അതിനെക്കുറിച്ച് ഹൈക്കോടതിയില്‍ ഉന്നയിക്കാമായിരുന്നു. ആ വിഷയം അടുത്ത ദിവസം കോടതിയില്‍ വരുന്നുണ്ടെന്നാണ് അറിയുന്നതെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications