'നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന ഘട്ടത്തിലേക്ക്'; പൾസർ സുനി പുറത്തേക്കോ? സാധ്യതകൾ
ബാലചന്ദ്രകുമാറിന്റെ വിസ്താരം ഈ കേസിൽ ഏറ്റവും അത്യന്താപേക്ഷിതമായതിനാൽ ആവശ്യം തീർച്ചയായും പരിഗണിക്കപ്പെടണമെന്ന് പറയുകയാണ് അഭിഭാഷകനായ പ്രിയദർശൻ തമ്പി.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷികളിലൊരാളായ സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് കൊച്ചിയിലേക്ക് വരാനാകില്ലെന്നും വിചാരണ തിരുവനന്തപുരത്ത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ബാലചന്ദ്രകുമാറിന്റെ വിസ്താരം ഈ കേസിൽ ഏറ്റവും അത്യന്താപേക്ഷിതമായതിനാൽ ആവശ്യം തീർച്ചയായും പരിഗണിക്കപ്പെടണമെന്ന് പറയുകയാണ് അഭിഭാഷകമായ പ്രിയദർശൻ തമ്പി. മാത്രമല്ല കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടർ ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

'സാക്ഷിയുടെ വിസ്താരം ഈ കേസിൽ ഏറ്റവും അത്യന്താപേക്ഷിതമാണോയെന്നതാണ് പ്രധാനം. അദ്ദേഹം ബോധപൂർവ്വം ഹാജാരാകാതിരിക്കുന്നതാണോയെന്നതാണ് കോടതി പരിശോധിക്കുക. ഈ കേസിൽ സാഹചര്യം അങ്ങനെയെല്ല. മതിയായ കാരണമുണ്ടോയെന്നതാണ് പ്രധാനമായും ചോദ്യം. അങ്ങനെ ഒരു കാരണമുണ്ടായാൽ എന്ത് വിധേനയും ഈ സാക്ഷിയെ വിസ്കരിക്കണം. ബാലചന്ദ്രകുമാറിന് യാത്ര പോലും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അദ്ദേഹത്തിന്റെ സാക്ഷി വിസ്താരം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

ഈ കേസിന്റെ പ്രധാനപ്പെട്ട ഭാഗത്തേക്ക് വരാനിരിക്കുന്നേയുള്ളൂ. അതുകൊണ്ട് തന്നെ എന്തൊക്കെ സാഹചര്യത്തിലാണെങ്കിലും അദ്ദേഹം വിസ്തരിക്കപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയിൽ വീട്ടിൽ പോയി വിസ്താരം നടത്തേണ്ടി വരും. ഡോക്ടർമാരുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രകുമാർ ആശുപത്രിയിൽ കഴിയുന്നത്. രണ്ട് ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്യുന്നൊരു രോഗിക്ക് ഒരു വിധത്തിലുള്ള ഇൻഫെക്ഷനും ബാധിക്കാൻ പാടില്ല. അതുകൊണ്ട് കൂടിയാണ് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ വീട്ടിൽ വെച്ചാണെങ്കിലും ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കേണ്ടതുണ്ട്'.

ബാലചന്ദ്രകുമാറിന്റെ അപേക്ഷ പരിഗണിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരത്തിൽ സാക്ഷികൾ രോഗാവസ്ഥയിലൂടെ കടന്ന് പോകുകയാണെങ്കിൽ സാക്ഷികളെ വെച്ച് വിസ്തരിക്കാനുള്ള വകുപ്പുകൾ നിയമത്തിൽ ഉണ്ട്. അദ്ദേഹം താമസിക്കുന്ന ജുറിസ്ഡിക്ഷനിൽ വരുന്ന ജഡ്ജിക്ക് കത്തെഴുതുകയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒരു മജിസ്ട്രേറ്റിനെ തന്നെ ഡെപ്യൂട്ട് ചെയ്ത് അദ്ദേഹത്തിന്റെ മൊഴിയെടുക്കാനും നിയമം അനുവദിക്കുന്നുണ്ട്', പ്രിയദർശൻ തമ്പി പറഞ്ഞു.

അതേസമയം കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. വിചാരണ നീണ്ട് പോകുന്നത് ചൂണ്ടിക്കാട്ടി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.'പ്രതികളെ വിചാരണ തടവുകാരായി തുടരുമ്പോൾ അവർക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അത്തരത്തിലൊരു സാധ്യത ഇല്ല. അതിന് പ്രധാന കാരണം വിചാരണ തുടരുമ്പോൾ തന്നെ പൾസർ സുനിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി പൾസർ സുനിയുടെ ആവശ്യം പരിഗണിക്കാൻ സാധ്യത ഇല്ല.

പൾസർ സുനിയെ ഇത്രയും വർഷം വിചാരണ തടവുകാരനായി ജയിലിലിടാൻ സാധിക്കില്ലെന്നും പ്രധാന സാക്ഷിയെ അടക്കം കേസിൽ വിസ്തരിച്ച് കഴിഞ്ഞുവെന്നും ആകും പൾസർ സുനിയുടെ അപേക്ഷയിൽ പറയുന്നത്. ഹൈക്കോടതി സ്വാഭാവികമായും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയേക്കും. ഇതൊരു സ്വാഭാവിക നടപടിയാണ്.

എന്തുകൊണ്ടാണ് കേസ് നീണ്ടുപോകുന്നത് എന്നതായിരിക്കും ഹൈക്കോടതി ചോദിക്കുക. കേസ് ഇനിയും നീളാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ശക്തമായ വാദമുഖം പ്രതി ഉയർത്തിയാൽ ജാമ്യം കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതേസമയം പ്രധാന പ്രതികൾ പുറത്തിറങ്ങി കഴിഞ്ഞാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകും. അത്തരത്തിലുള്ള ശ്രമം തടയാനുള്ള വാദം പ്രോസിക്യൂഷൻ ഉന്നയിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications