കേസ് നല്കിയില്ലായിരുന്നെങ്കില് മഞ്ജുവിനെതിരേയും ക്വട്ടേഷന്‍; മോഹന്‍ലാല്‍ ഒരു നിമിഷം ചിന്തിച്ചില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി കിട്ടിയില്ലെന്ന അതിജീവിതയുടെ പ്രതികരണം വന്നതിനു പിന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനുള്ള തയ്യാറെടുപ്പിലാണ് അതിജീവിതയെന്നും അവളെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: കോടതി വിധി വന്ന ശേഷം ഒരടി മുന്നോട്ടുവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അതിജീവിത. വിധി വന്ന എട്ടാം തീയതി മുതല്‍ ഇന്നലെ രാത്രി വരെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അവള്. ഇന്നാണ് അവള് ആ കുറിപ്പ് പൂര്‍ത്തിയാക്കി പുറത്തുവിട്ടത്. ഈ വിധിയോട് കൂടി പലരും വിചാരിക്കുന്നുണ്ട്, അവള് തളര്‍ന്നു പോയി എന്ന്. ഒരിഞ്ചുപോലും അവള് തളര്‍ന്നിട്ടില്ല. മുന്നോട്ടു ശക്തമായി സഞ്ചരിക്കാന്‍ തന്നെയാണ് അവളുടെ തീരുമാനം.
ഇതിനപ്പുറം അവള്‍ക്കിനി അപമാനം സഹിക്കാന്‍ ഒന്നുമില്ല. രണ്ടു മണിക്കൂര്‍ കാറിനുള്ളില്‍ സംഭവിച്ച അപമാനത്തേക്കാള്‍ അടച്ചിട്ട കോടതിക്കുള്ളില്‍ അവള് അനുഭവിച്ചു. ഇതില്‍ കൂടുതല്‍ ഇനി ഒന്നും സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവള് പ്രതികരിക്കുന്നത്. അപ്പീല്‍ പോകുമെന്ന് നേരത്തെ തന്നെ അവള് പറഞ്ഞിരുന്നു.

അവളെ തളര്‍ത്താമെന്ന് പിആര്‍ വര്‍ക്ക് ചെയ്യുന്നവരോ ഈ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയോ പൈസ വാങ്ങിയ വ്യക്തിയോ ആരും വിചാരിക്കേണ്ട. ഞങ്ങള്‍ എല്ലാവരും ശക്തമായി അവള്‍ക്കൊപ്പം ഉണ്ട്. നേരത്തെ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ വിധി വന്നതോടു കൂടിയാണ് കുറേക്കൂടി എല്ലാവര്ക്കും വ്യക്തമായി കാര്യങ്ങള്‍ മനസിലായത്. അയാള്‍ തന്നെയാണ് ക്വട്ടേഷന്‍ കൊടുത്തത്.
സാമാന്യബുദ്ധി വെച്ച് ചിന്തിച്ചു നോക്കിയാല്‍ കോടതി വിധി വന്നു കഴിഞ്ഞാല്‍ അയാള്‍ പ്രതികരിക്കേണ്ടത്, എനിക്ക് വളരെ സന്തോഷമുണ്ട്, സത്യം വിജയിച്ചു എന്നൊക്കെയാണ്. അതിനു പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അയാള്‍ പറയുന്നത്. ആ നടി ഒരിക്കലും ഇദ്ദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടല്ല സംസാരിച്ചത്. ഇദ്ദേഹം ഇത് സ്വയം എന്നെ തന്നെയാണെന്ന് ചിന്തിക്കുന്നതിനു കാരണം അദ്ദേഹം തന്നെ ആ ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീര്‍ന്നിട്ടില്ല.
ഇനിയും ഞാന്‍ ഇതു തന്നെ ചെയ്യും എന്ന ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയോടു കൂടിയാണ്. സിനിമയ്ക്കുള്ളില്‍ നിന്ന് ആരും അവളെ വിളിച്ചിട്ടില്ല. എല്ലാവരും അയാളോടൊപ്പമാണ് കാരണം അയാളുടെ കയ്യില്‍ പണമുണ്ട്. ആ പണമാണ് സംസാരിക്കുന്നത്. അയാളുടെ മാര്‍ക്കറ്റ് ഇല്ലാതാകുമ്പോള്‍ ഇവരുടെ ഈ പിന്തുണയൊക്കെ ഇല്ലാതാകും.
ശിക്ഷിക്കപ്പെട്ട പ്രതി പുറത്തിറങ്ങിയാലും ഇതുതന്നെയായിരിക്കും ചെയ്യുന്നത്. ആ ഭയം എന്തുകൊണ്ടാണ് കോടതിക്ക് ഇല്ലാതെ പോയത്. എല്ലാ പ്രിവിലേജും അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ഇങ്ങനെയൊരു വിധി പറയാന്‍ കഴിയും. ഇനിയും എത്ര കുട്ടികള്‍ ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വരും. അതിജീവിത അന്ന് ഈ സംഭവം കേസാക്കിയിരുന്നില്ലെങ്കില് ഉറപ്പായും മഞ്ജുവിനായിരിക്കും ഇതു പോലെയുള്ള മറ്റൊരു അനുഭവം നേരിടേണ്ടി വരിക. ഭാഗ്യത്തിന് അവള് കേസ് കൊടുത്തതുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്.
വിധി വരുന്ന അന്ന് തന്നെയാണ് നമ്മള് ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ ദിലീപ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം പോലും അദ്ദേഹം ചിന്തിച്ചില്ല. മേല്‍ കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications