നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം, ദിലീപിനെ വെറുതെ വിട്ട വിവാദ വിധി
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനാണ് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടും നടന് ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിജീവിതയും അവരുടെ അഭിഭാഷകയും തന്നെ പലതവണ ജഡ്ജിക്കെതിരെ രംഗത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായിരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കോടതിയില്‍ വെച്ച് അനധികൃതമായി തുറന്ന് പരിശോധിച്ചുവെന്ന് കണ്ടെത്തിയതില്‍ കൃത്യമായ നടപടി ഇല്ലാത്തത് ഹണി എം വര്‍ഗീസിനെതിരെ അതിജീവിത അടക്കം വിമര്‍ശനം ഉയര്‍ത്താന്‍ കാരണമായിരുന്നു.
മാത്രമല്ല വിചാരണയ്ക്കിടെ ജഡ്ജി പക്ഷപാതപരമായി പെരുമാറിയതായും അതിജീവിത ആരോപിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ഹണി എം വര്‍ഗീസ് ആണെങ്കില്‍ തനിക്ക് നീതി ലഭിക്കില്ല എന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത കത്തയച്ചിരുന്നു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിയെ മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിതയും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം പരിഗണിച്ചില്ല.

2027ലാണ് നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. 7 വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവില്‍ 2025 ഡിസംബര്‍ 8ന് ആണ് കേസില്‍ വിധി പറഞ്ഞത്. 8ാം പ്രതിയായ ദിലീപ് അടക്കം 10 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മുതല്‍ അക്രമത്തില്‍ നേരിട്ട് പങ്കുളള 6 പ്രതികള്‍ക്ക് 20 വര്‍ഷം തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ദിലീപ് അടക്കമുളള മറ്റുളളവരെ കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുകയും ചെയ്തു.
കോടതി വിധി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. ആദ്യ 6 പ്രതികള്‍ക്ക് കൊടുത്തത് കൂട്ടബലാത്സംഗത്തിനുളള ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നത് വിമര്‍ശിക്കപ്പെട്ടു. മാത്രമല്ല ഗൂഢാലോചന തെളിയിക്കാന്‍ നല്കിയ തെളിവുകള്‍ പലതും കോടതി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷന് ആരോപിക്കുകയും ചെയ്തു.
എന്തായാലും ഹണി എം വര്‍ഗീസിന്റേത് ഒരു സാധാരണ സ്ഥലം മാറ്റം മാത്രമാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇനി ഹണി എം വര്‍ഗീസ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആയിരിക്കും. നിലവില്‍ ആലപ്പുഴ ജില്ലാ കോടതിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയ കെകെ ബാലകൃഷ്ണന് എറണാകുളം കോടതിയില്‍ ചുമതലയേല്‍ക്കും. മറ്റ് 4 ജഡ്ജ്മാര്‍ക്കും സ്ഥലം മാറ്റം ഉണ്ട്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications