ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി.കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വിട്ടയച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് കോടതി നടപടി.
കേസിലെ പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുന്ന സാധാരണ നടപടിയാണ്. എന്നാൽ നടി കേസിൽ രണ്ടാം ഘട്ട നിയമപോരാട്ടമാണ് ഇതോടെ തുടങ്ങുന്നത്. 2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. തൊട്ട് പിന്നാലെ തന്നെ കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്കിപ്പുറമാണ് ദിലീപ് കേസിൽ അറസ്റ്റിലായത്. കേസിലെ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

ഏകദേശം എട്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്. പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടിയില്‍ എന്‍ എസ് സുനില്‍കുമാര്‍ (പള്‍സര്‍ സുനി- 37), തൃശൂര്‍ കൊരട്ടി പുതുശേരി ഹസില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം മണചാട്ടിലറമ്പില്‍ ബി മണികണ്ഠന്‍ (37), തലശേരി കതിരൂര്‍ മംഗലശേരിയില്‍ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കഷ്ണംപിള്ളില്‍ എച്ച് സലിം (വടിവാള്‍ സലിം- 30), തിരുവല്ല പഴയനിലത്തില്‍ പ്രദീപ് (31) എന്നിങ്ങനെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
എന്നാൽ എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതി നിസാരമായി തള്ളിക്കളഞ്ഞു എന്നതാണ് സർക്കാർ അപ്പീലിൽ ഉയർത്തിയ പ്രധാന വാദം. അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ നൽകിയ പല ഡിജിറ്റൽ തെളിവുകളും കോടതി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. പല സാക്ഷി മൊഴികളും വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണ കോടതി തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്.
എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്നും അപ്പീലിൽ പറയുന്നു.
ദിലീപ് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെയാണ് യഥാർത്ഥത്തിൽ ഗൂഢാലോചന നടന്നത് എന്നായിരുന്നു കേസിൽ വിധി വന്നതിന് പിന്നാലെ ദിലീപ് പറഞ്ഞത്. തൻ്റെ മുൻഭാര്യയായ മഞ്ജു വാര്യർ ഉയർത്തിയ ആരോപണമാണ് തന്നെ കേസിൽ പ്രതിയാക്കിയതിന് പിന്നിലെന്നും ദിലീപ് ആരോപിച്ചിരുന്നു. അതേസമയം സർക്കാർ വീണ്ടും അപ്പീൽ പോയിരിക്കുന്ന സാഹചര്യത്തിൽ നടി കേസിൽ ദിലീപ് കുരുക്കിലാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications