ഭൂരഹിതര്‍ക്കും വീട് വേണ്ടേ; തന്റെ കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സർക്കാരിന് നൽകി
ഭൂരഹിതര്‍ക്കും വീട് വേണ്ടേ; തന്റെ കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സർക്കാരിന് നൽകി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
Recommended Video
അടൂർ ഏറത്ത് പഞ്ചായത്തിലെ തന്റെ പേരിലുള്ള 13 സെന്റ് കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് കൈമാറിയത്. സംസ്ഥാനത്തെ ഭൂരഹതിരും ഭവന രഹിതരുമായവര്‍ക്ക് ലൈഫ് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമിയും വീടും നല്‍കുന്നുണ്ട്. ഈ രീതിയിൽ പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സൗജന്യമായി ഭൂമി കൈമാറാന്‍ സന്നദ്ധരാവയവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടൊപ്പം മനസോട് ഇത്തിരി ഭൂമി എന്ന പദ്ധതിയും പ്രഖ്യാപിച്ചു.

ധാരാളം സുമനസുകള്‍ ഇതിനകം ഭൂമി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം കണ്ടാണ് അടൂര്‍ ഏറത്ത് പഞ്ചായത്തിലെ ഭൂമി കൈമാറാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഗോവിന്ദന്‍ മാസ്റ്ററെ സന്നദ്ധത അറിയിച്ചത്. '
അതേസമയം, പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പേരിലുള്ള മണക്കാല -ചിറ്റാണി മുക്ക് റോഡ് നവീകരിക്കാത്തത് നാടിന് നാണക്കേടായി. ഫണ്ടില്ല, ടെൻഡർ എടുക്കാനാളില്ല, എന്നിങ്ങനെ നിരവധി കാരണങ്ങൾ ആണ് അധികൃതർക്ക് പറയാനുള്ളത്.
നവംബർ ആദ്യം പണിതുടങ്ങും എന്നാണ് പറഞ്ഞിരുന്നത്. എങ്കിലും നടപടി ഉണ്ടായില്ല. റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.89 കോടി രൂപയാണ് അനുവദിച്ചത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കാനാണ് പദ്ധതി. 250 മീറ്റർ ദൂരത്തിൽ ഓട നിർമ്മാണം, ഒരു കലുങ്ക് എന്നിവ ഉണ്ടായിരിക്കും.
അഞ്ചു വർഷത്തെ റോഡിന്റെ പരിപാലനവും 12ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ രണ്ട് കോടി നാൽപത് ലക്ഷം രൂപയാണ് റോഡിനായി വകയിരിത്തിയിരിക്കുന്നത്. മണക്കാല -ചിറ്റാണി മുക്ക് ഭാഗത്തെ രണ്ടു കിലോമീറ്റർ ദൂരമാണ് തകർന്നു കിടക്കുന്നത്. 2014ൽ ആഘോഷമായാണ് റോഡിന് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന പേരിട്ടത്. ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ പങ്കെടുത്തിരുന്നു. പൊതുമരാമത്ത് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് മുൻ അംഗം സതികുമാരിയാണ് തകർന്ന റോഡ് നിർമ്മിക്കുന്നതിന് ആദ്യമായി പദ്ധതി സമർപ്പിച്ചത്. അന്ന് പുനരുദ്ധാരണത്തിനായി പണം അനുവദിച്ചപ്പോൾ ചില രേഖകളിൽ റോഡ് കടമ്പനാട് ഗ്രാമ പഞ്ചായത്തിലാണ് എന്നായിരുന്നു. ഉദ്യോഗസ്ഥരുടെ കൈപ്പിഴവായിരുന്നു ഈ അബദ്ധത്തിന് കാരണം.
ഏറത്ത് പഞ്ചായത്തിലാണ് റോഡ്. ഇതേതുടർന്ന് ആദ്യം അനുവദിച്ച തുക വിനിയോഗിക്കാൻ പറ്റാതെ വന്നു. പിന്നീട് റോഡ് ഏറത്ത് പഞ്ചായത്തിൽ വന്നതോടെ രൂപരേഖ മാറി. പുതിയ രൂപരേഖ വച്ച് തുക അനുവദിച്ചു. പക്ഷെ ആരും കരാർ ഏറ്റെടുത്തില്ല. ഇപ്പോൾ ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ ഇടപ്പെട്ടതോടെയാണ് റോഡ് പണിയാനുള്ള നടപടികൾ ആരംഭിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications