ലാല്‍ ഫാന്‍സിനെ പൂട്ടാന്‍ സംവിധായകന്; ഡിജിപിക്ക് പരാതി നല്കി, ഭാര്യക്കെതിരെയും അധിക്ഷേപം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ മുഖ്യാതിഥിയായിരുന്ന മോഹന്‍ലാലിനെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി സംവിധായകന് ദീപേഷിനെതിരെ സൈബര്‍ ആക്രമണം. മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് സംശയിക്കുന്നവരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് സംവിധായകന് ആരോപിക്കുന്നു. വളരെ മോശമായ രീതിയിലാണ് സംവിധായകനെതിരെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംവിധായകന് ദീപേഷ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. സംവിധായകന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും ചിലര്‍ പ്രതികരിച്ചിരുന്നു. ഭാര്യ വനിതാകമ്മീഷനും പരാതി നല്കി. വിവരങ്ങള്‍ ഇങ്ങനെ....

പരാതി നല്‍കിയത് ശനിയാഴ്ച
ശനിയാഴ്ചയാണ് സംവിധായകന് ദീപേഷ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായി ചിലര്‍ തന്നെ ആക്രമിച്ചുവെന്നും കൊലവിളി നടത്തിയെന്നുമാണ് ആരോപണം. പരാതിയില്‍ അന്വേഷണം നടത്താമെന്ന് ഡിജിപി പ്രതികരിച്ചിട്ടുണ്ട്.

ഭാര്യയുടെ പരാതി
ഇമെയില്‍ വഴിയാണ് ഡിജിപി പ്രതികരിച്ചത്. പരാതി പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. ദീപേഷിന്റെ ഭാര്യയെ മോശമാക്കിയും ചിലര്‍ പ്രതികരിച്ചിരുന്നു. അവര്‍ക്കെതിരെ ഭാര്യ വനിതാ കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ദീപേഷ് വ്യക്തമാക്കി.

ആരാണ് ദീപേഷ്
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ ദീപേഷ് സംവിധാനം ചെയ്ത സ്വനം എന്ന ചിത്രത്തിനായിരുന്നു. അവാര്‍ഡ് സ്വീകരിക്കാനെത്തിയപ്പോള്‍ വേദിയിലുണ്ടായിരുന്ന മുഖ്യാതിഥിയായ മോഹന്‍ലാലിനെ ശ്രദ്ധിച്ചില്ലെന്നും അവഗണിച്ചെന്നുമാണ് ദീപേഷിനെതിരായ ആരോപണം.

ആദ്യം അലന്‍സിയര്‍
ചലച്ചിത്ര പുരസ്കാര വേദിയില്‍ മുഖ്യാതിഥിയായെത്തിയ നടന് മോഹന്‍ലാലിനെതിരെ പ്രതിഷേധം നടന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. നടന് അലന്‍സിയര്‍ പ്രതീകാത്മകമായി വെടിവച്ചുവച്ച് പ്രതിഷേധിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അലന്‍സിയര്‍ തന്നെ ഇക്കാര്യം നിഷേധിച്ചു. ഇതോടെ വിവാദം തീര്‍ന്നെന്ന് കരുതിയവര്‍ക്ക് തെറ്റി. പിന്നീടാണ് ദീപേഷ് പ്രതിഷേധിച്ചുവെന്ന പ്രചാരണമുണ്ടായത്.

പ്രതീകാത്മക വെടി
മികച്ച സ്വഭാവനടനുള്ള പുരസ്കാരം ലഭിച്ചത് അലന്‍സിയറിനായിരുന്നു. മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പ്രഭാഷണം നടത്തവെ അലന്‍സിയര്‍ പ്രസംഗപീഠത്തിന് താഴെയെത്തി വിരല്‍ ചൂണ്ടി പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇത് മോഹന്‍ലാലിനെതിരായ പ്രതിഷേധമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിനെതിരെ താന്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത അലന്‍സിയര്‍ നിഷേധിച്ചു.

മോഹന്‍ലാല്‍ ഇഷ്ടതാരം
മോഹന്‍ലാല്‍ ഇഷ്ടതാരമാണെന്നും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് മോഹന്‍ലാലും അതിശയം പ്രകടിപ്പിച്ചു. അലന്‍സിയര്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത വന്നതോടെ അദ്ദേഹം വിരല്‍ ഉയര്‍ത്തി നില്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അലന്‍സിയറിനെതിരെ ഫാന്‍സുകാരുടെ ചീത്തവിളിയുമുണ്ടായി.

മോഹന്‍ലാല്‍ വേദിയില്‍
അലന്‍സിയര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതോടെ വിവാദം അവസാനിച്ചെന്നു കരുതിയതായിരുന്നു. അപ്പോഴാണ് യഥാര്‍ഥ പ്രതിഷേധം മറ്റൊരാള്‍ ചലിച്ചിത്ര പുരസ്കാരദാന ചടങ്ങിനിടെ നടത്തിയെന്ന വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് ദീപേഷ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ വേളയില്‍ മോഹന്‍ലാല്‍ വേദിയിലുണ്ടായിരുന്നു.

വീഡിയോയില്‍ കാണുന്നത്
മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിന്ന മോഹന്‍ലാലിനെ ദീപേഷ് ശ്രദ്ധിച്ചില്ല. മറ്റു അവാര്‍ഡ് ജേതാക്കള്‍ മോഹന്‍ലാലിനെ ആലിംഗനം ചെയ്തപ്പോഴായിരുന്നു ദീപേഷിന്റെ പ്രതികരണം. ദീപേഷ് മോഹന്‍ലാലിന്റെ സാന്നിധ്യം കണ്ടില്ലെന്ന് നടിച്ച് പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

യോജിപ്പില്ല
മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ ദീപേഷുമുണ്ടായിരുന്നു. പ്രതിഷേധിച്ച് തയ്യാറാക്കിയ കത്തില്‍ ദീപേഷ് ഒപ്പുവച്ചിരുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് നൂറിലധികം ചലച്ചിത്ര-സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയിരുന്നു.

നിലപാട് ആവര്‍ത്തിച്ചു
ദീപേഷ് തന്റെ നിലപാട് വ്യക്തമാക്കി പിന്നീട് രംഗത്തെത്തുകയുമുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ദീപേഷ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയായാലും അടച്ചിട്ടമുറിയായാലും. ഒറ്റ നിലപാട് മാത്രം- ഇതാണ് ദീപേഷിന്റെ ഫേസ്ബുക്കിലെ വാക്കുകള്‍. ഇതിന് താഴെയും ചിലര്‍ മോശമായി പ്രതികരിച്ചിരുന്നു.

അലന്‍സിയറിന് ഏഴ് ദിവസം
അതേസമയം, അലന്‍സിയന്‍ പ്രതിഷേധിച്ചുവെന്ന പ്രചാരണം വന്നതോടെ താരസംഘടന അമ്മ അദ്ദേഹത്തില്‍ നിന്ന് പ്രതികരണം തേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ലാല്‍ പ്രസംഗിക്കുമ്പോള്‍ വ്യത്യസ്തമായ പ്രതികരണം നടത്തിയത് എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. വിശദമായ മറുപടി നല്‍കുമെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.
-
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications