'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
നടൻ ധർമ്മജൻ ബോൾഗട്ടിയും മോഹൻലാലിനെതിരൊയ പരമാർശത്തിൽ അടൂരിനെതിരെ രംഗത്തെത്തിയിരുന്നു.
കൊച്ചി: മോഹന്‍ലാലിനെ നല്ലവനായ ഗുണ്ട എന്ന് വിളിച്ച സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെതിരെ സംവിധായകൻ മേജർ രവി വീണ്ടും രംഗത്ത്. തന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ അടൂർ ലാലിനെ ക്ഷണിച്ചതും കൂടിക്കാഴ്ച നടത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് മേജർ രവിയുടെ ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം.
'ശ്രീ അടൂർ ഗോപാലകൃഷ്ണൻ, താങ്കളെപ്പറ്റി ഞാൻ നേരത്തേയിട്ട ഒരു പോസ്റ്റിൻ്റെ തുടർച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, ശ്രീ മോഹൻലാൽ എന്ന "നല്ലവനായ റൗഡിയെ" താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു. റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹൻലാൽ സ്വീകരിച്ചു.
കാതലായ
ചോദ്യം
ഇതാണ്.
അന്ന്
താങ്കൾ
ക്ഷണിച്ചപ്പോൾ,
അദ്ദേഹം
റൗഡി
ആയിരുന്നില്ലേ,
അതോ
നല്ലവനായ
റൗഡി
ആയതുകൊണ്ടായിരുന്നോ
ക്ഷണം
ആ
ചിത്രത്തിൽ
പക്ഷേ
മോഹൻലാൽ
അഭിനയിച്ചില്ല.
ഇതിൻ്റെ
കാരണം
എന്തെന്ന്
ഈ
ലോകത്ത്
അങ്ങയ്ക്കും,
ശ്രീ
ലാലിനും
ഇതെഴുതുന്ന
എനിക്കും
കുറച്ചാളുകൾക്ക്
മാത്രം
അറിയാം.
പിന്നെ
"അദ്ദേഹം
വെറുമൊരു
റൗഡിയല്ല,
നല്ലവനായ
റൗഡിയാണ്".
അതുകൊണ്ടാവാം
അദ്ദേഹം
അതിൽ
നിന്ന്
പിന്മാറിയത്',
പോസ്റ്റർ
മേജർ
രവി
പറഞ്ഞു.
കഴിഞ്ഞ ദിവസവും അദ്ദേഹം അടൂരിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മേജർ രവി പങ്കിട്ട ആദ്യ കുറിപ്പ് ഇങ്ങനെ-ടതാങ്കൾ ഇൻ്റർവ്യൂവിൽ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിൻ്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്'.
'ദിൽഷ ജാസ്മിന്റെ മുൻ കാമുകി, ആരും അറിയാത്ത ക്രഷ് സ്റ്റോറി'; മറുപടിയുമായി ജാസ്മിൻ
'ബാലചന്ദ്രകുമാറിന് കരൾ രോഗം'; 'കോടതിക്ക് കമ്മീഷനെ വെയ്ക്കാം, നേരിട്ടെത്തി സാക്ഷി വിസ്താരം നടത്താം '