'മേനോൻ' ജാതിവാൽ ഉപേക്ഷിച്ചു; ഇനി വി എ ശ്രീകുമാർ മതിയെന്ന് സംവിധായകൻ
തിരുവനന്തപുരം: പേരിനൊപ്പമുള്ള ജാതിവാൽ ഒഴിവാക്കാനൊരുങ്ങി സംവിധായകൻ ശ്രീകുമാർ മേനോൻ. പാലക്കാട് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ പിന്നാലെയാണ് ശ്രീകുമാർ മേനോൻ പേരിനൊപ്പമുള്ള ജാതിവാൽ ഉപേക്ഷിച്ചത്. ഇനി വി എ ശ്രീകുമാർ എന്ന് അറിയപ്പെട്ടാൽ മതിയെന്ന് ഫേസ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കും; കോടതി വിധി പരിശോധിക്കുമെന്നും ബെന്നി ബെഹനാൻ!
തന്റെ പേരിനൊപ്പമുള്ള മേനോൻ എന്ന ജാതിവാൽ തന്നെക്കുറിച്ചും താൻ വിശ്വസിക്കുന്ന മൂല്യങ്ങളെക്കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്നും അത് തിരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വി എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയമുള്ളവരേ,
കുട്ടിക്കാലം
മുതല്‍
ജാതി
ചിന്തകൾക്ക്
അതീതമായി
വളര്‍ന്ന
വ്യക്തിയാണ്
ഞാന്‍.
എന്റെ
ആത്മമിത്രങ്ങളും
സുഹൃത്തുക്കളുമായി
അടുത്തുണ്ടായിരുന്നത്
വീടിനോട്
ചേര്‍ന്നുള്ള
അമ്പലക്കാട്
ദളിത്
കോളനിയിലെ
സഹോദരങ്ങളാണ്.
ഇന്നും
എന്റെ
ജീവിതത്തിന്റെ
ഭാഗമാണ്
ആ
കോളനിയിലെ
ഓരോ
വീടും
ജീവിതവും.
അതേസമയം,
എന്റെ
പേരിന്
ഒപ്പമുള്ള
ജാതിവാല്‍
എന്നെക്കുറിച്ചും
ഞാന്‍
വിശ്വസിക്കുന്ന
മൂല്യങ്ങളെ
കുറിച്ചും
തെറ്റായ
ധാരണ
പരത്തുന്നുവെന്ന്
കുറച്ചു
നാളുകളായി
ബോധ്യപ്പെടുന്നുണ്ട്.
അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.
എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാർ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു.
ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- 'മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. 'വി.എ ശ്രീകുമാര്‍' എന്ന് അറിയപ്പെട്ടാല്‍ മതി''
സ്നേഹപൂർവ്വം,
വി
എ
ശ്രീകുമാര്‍