യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമമെന്ന് ആരോപണം; കൊല്ലത്ത് ബിജെപി അടിയന്തര യോഗം വിളിച്ചു
കൊല്ലം: ലോക്സതിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് വോട്ടുമറിക്കാന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി കൊല്ലത്ത് അടിയന്തര നേതൃയോഗം വിളിച്ചു.
യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ
തെരഞ്ഞെടുപ്പ് മനേജ്മെന്‍റ് കമ്മറ്റി യോഗത്തിന് പുറമെ മണ്ഡലം കമ്മറ്റി യോഗവും വിളിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി യോഗത്തില്‍ പങ്കെടുക്കും. യുവമോര്‍ച്ച മുന്‍ സംസ്ഥന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമായിരുന്നു നേതൃത്വത്തിനെതിരെ വോട്ടുമറിക്കല്‍ ആരോപണവുമായി പരസ്യമായി രംഗത്തെത്തിയത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലോക്സഭ തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും മണ്ഡലത്തില്‍ വേണ്ടത്ര പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. നേതൃത്വത്തിന്‍റെ നീക്കങ്ങളില്‍ അതൃപ്തിയുള്ള യുവമോര്‍ച്ച മുന്‍ സംസ്ഥന വൈസ്പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകിരിച്ചിട്ടുണ്ട്.