ദിവ്യ ഉണ്ണിയുടെ പരിപാടിക്കെതിരെ നര്‍ത്തകി, സംഘാടനം പാളി, കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ സ്വര്‍ണനാണയം!
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയില്‍ സംഘാടന പിഴവ് നേരത്തെ ബോധ്യപ്പെട്ടിരുന്നു എന്ന് നര്‍ത്തകി. അതിനാല്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല എന്നും അവര്‍ വ്യക്തമാക്കി. 5100 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നല്‍കിയത് എന്നും എന്നാല്‍ ഭക്ഷണം, താമസം, മേക്കപ്പ് എന്നിവയ്ക്കെല്ലാം സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കേണ്ടി വന്നു എന്നും ഇവര്‍ പറഞ്ഞു.
'രജിസ്ട്രേഷന് ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എന്നിവയ്ക്കെല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണം പോയി. ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്,' നര്‍ത്തകി പറയുന്നത്.

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റപ്പോഴാണ് സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത്. പിന്നീട് പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല എന്നും നര്‍ത്തകി പറഞ്ഞു. തന്റെ ഭര്‍ത്താവ് സംഗീതജ്ഞനാണ് എന്നും അദ്ദേഹം ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയില്‍ പണം ആവശ്യപ്പെട്ടിരുന്നില്ല എന്നും ഇവര്‍ പറഞ്ഞു.
ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റിയിരുന്നു ഇതിലേക്ക് കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന് വാഗ്ദാനം ചെയ്തിരുന്നുവെന്നും നര്‍ത്തകി ആരോപിക്കുന്നു. ഇങ്ങനെയാണ് അധ്യാപകര്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് എന്നും നര്‍ത്തകി ആരോപിച്ചു. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മൃദംഗനാദം എന്ന പേരിട്ട നൃത്ത പരിപാടിയില്‍ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൃദംഗനാദത്തില്‍ പങ്കാളികളായവരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നര്‍ത്തകരാണ് ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ശേഷമായിരുന്നു പരിപാടി സംഘധടിപ്പിച്ചത്.
അഭിനേതാക്കളും നര്‍ത്തകരുമായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും ഇവരുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നവരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു. എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഗീത സംവിധാനം ദീപാങ്കുരനുമാണ്. അനൂപ് ശങ്കറാണ് ഗാനം ആലപിച്ചത്. കൊറിയോഗ്രഫിയും ലീഡ് നര്‍ത്തകിയും ദിവ്യ ഉണ്ണി ആയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications