തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും
തിരുവനന്തപുരം ജില്ലയിലെ 10 സി.പി.എം എം.എൽ.എമാരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ 'ഇത്ര നേതൃ ദാരിദ്ര്യമോ?' എന്ന് അത്ഭുതം കൂറിയവരുമുണ്ട്. ഇത് ശരിവെക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പ്രതികരണം. പാർട്ടി തീരുമാനത്തിൽ രൂക്ഷ വിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്.
കരമന ഹരി പ്രതിഷേധം മറച്ചുവെക്കാതെ നേതൃത്വത്തിനെതിരെ തുറന്നടിക്കുകയും ചെയ്തു. അതിന് മറുപടിയായിട്ടാണ് തിരുവനന്തപുരത്ത് സി.പി.എമ്മിന് നേതൃദാരിദ്ര്യമുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത്. 'പത്ത് സിറ്റിങ് എം.എൽ.എമാരേയും മത്സരിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. പകരംവെക്കാൻ മികവുള്ളവരില്ല'- ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്), ജി.സ്റ്റീഫൻ (അരുവിക്കര), സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയിൽവെച്ച് കരമന ഹരി ഇക്കാര്യം ചോദിച്ചപ്പോൾ നേതൃ ദാരിദ്ര്യം ചൂണ്ടിക്കാട്ടി എം.വി. ഗോവിന്ദൻ പ്രതികരിക്കുകയായിരുന്നു. ലോക്സഭയിലേക്ക് മത്സരിക്കാനും നിയമസഭയിലേക്ക് മത്സരിക്കാനും വി. ജോയി പോകുമ്പോൾ താത്കാലിക ജില്ലാ സെക്രട്ടറിമാരെ വെക്കുന്നത് എന്തിനെന്നും കരമന ഹരി ചോദിച്ചു. സ്ഥിരം സെക്രട്ടറിയായി എ.എ. റഹീമിനെ നിയമിക്കണമെന്ന ആവശ്യവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നിട്ടുണ്ട്.

സി.പി.എം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എ.എ. റഹീമിന് താത്കാലിക സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷവിമർശനങ്ങൾ ഉയർന്നത്.
രണ്ട് ടേം കഴിഞ്ഞ് വി. ജോയി മൂന്നാമതും മത്സരിക്കുന്നതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതിന് മറുപടി ആയാണ് ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ പുതിയ ആളെ മത്സരിപ്പിച്ചാൽ വിജയ സാധ്യതയെ ബാധിക്കാനിടയുണ്ടെന്ന ധ്വനിയോടെ എം.വി. ഗോവിന്ദൻ തിരുവന്തപുരത്തെ നേതൃ ദാരിദ്ര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ജി.സുധാകരൻ തുടങ്ങിയവരെ രണ്ട് ടേം വ്യവസ്ഥ ചൂണ്ടിക്കാട്ടി ഒഴിവാക്കിയിരുന്നു. എന്നാൽ, ഇത്തവണ രണ്ട് ടേം പിന്നിട്ട വി.ശിവൻകുട്ടിയും വീണ്ടും ജനവിധി തേടുന്നുണ്ട്.
-
'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ തന്നെ ഇറക്കാൻ ബിജെപി; പ്രചാരണം നാളെ തുടങ്ങും, ഇനി ത്രികോണ മത്സരം -
കോൺഗ്രസിന്റെ പുതുയുഗ യാത്ര തീരുമ്പോൾ വൻ പ്രഖ്യാപനങ്ങൾ; കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയോ? -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും? -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
പ്രൊഫഷണല്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ തയ്യാര്‍; കെപിസിസിയോട് സീറ്റ് ആവശ്യപ്പെട്ട് എഐപിസി -
നേതാക്കൾ പല വഴിക്ക്, ശശീന്ദ്രൻ മാറിനിൽക്കണമെന്ന് യുവനിര; എൻസിപിയുടെ ഒരു സീറ്റ് സിപിഎം ‘ഹൈജാക്ക്’ ചെയ്യുമോ? -
ആദ്യ SFI പ്രസിഡന്റ് മുതൽ പിഡബ്ല്യുഡി മന്ത്രി വരെ; ജി സുധാകരനെന്ന കമ്മ്യൂണിസ്റ്റ് -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ?












Click it and Unblock the Notifications