പൗരത്വ നിയമത്തിനെതിരെ ലീഗും ഡിവൈഎഫ്ഐയും സുപ്രീംകോടതിയില്‍; 'വിജ്ഞാപനം സ്റ്റേ ചെയ്യണം'
തിരുവനന്തപുരം: പൗരത്വ നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മുസ്ലീം ലീഗും ഡി വൈ എഫ് ഐയും. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇരു സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് ഹാരിസ് ബീരാനാണ് മുസ്ലീം ലീഗിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട മുസ്ലീം ലീഗ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
പൗരത്വ അപേക്ഷക്ക് മറ്റ് സമുദായങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്കും അതിന് സൗകര്യം നല്‍കണം എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. പൗരത്വം നിര്‍ണയിക്കാന്‍ മതം പരിഗണിക്കുന്നത് ഭരണാഘടനാ വിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഡി വൈ എഫ് ഐയും സമാന ആവശ്യം ഉന്നയിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലീഗിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരും നിയമപോരാട്ടത്തിനു നീക്കം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. 2020 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ പഴയ ഹര്‍ജി മെന്‍ഷന്‍ ചെയ്യണോ പുതിയ ഹര്‍ജി സമര്‍പ്പിക്കണോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയപ്പോഴും പിണറായി ഇതേ നിലപാടാണ് ആവര്‍ത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ 200 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
2019-ല്‍ ആണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. എന്നാല്‍ നാല് വര്‍ഷത്തോളം ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നില്ല. ഇന്നല്ല വിജ്ഞാനം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഒഴികെയുള്ള ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്കാന് കഴിയുക. അതേസമയം സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും തമിഴ്നാടും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications