സിഎം രവീന്ദ്രനെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യൽ നീണ്ടത് 12 മണിക്കൂർ
കൊച്ചി; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 10 മണിക്കൂറോളമാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിനെ വിധേയമാക്കിയത്. രാത്രി വൈകിയാണ് അദ്ദേഹത്തെ വിട്ടയ്ചത്.ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു ചോദ്യം ചെയ്യലിനായി രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്.
സിഎം രവീന്ദ്രന്റെ വിദേശയാത്രകള്‍, സ്വര്‍ണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇഡി ചോദിച്ചതെന്നാണ് വിവരം. വ്യാഴാഴ്ചയായിരുന്നു രവീന്ദ്രൻ ഇഡിക്ക് മുൻപിൽ ആദ്യമായി ഹാജരായത്. 13 മണിക്കൂറോളമായിരുന്നു അന്വേഷണ സംഘം ഇന്നലെ അദ്ദേഹത്തെ ചോദ്യം ചെയ്തത്.
രവീന്ദ്രന്റെയും ബന്ധുക്കളുടെയും സ്വത്തു വിവരം സംബന്ധിച്ചായിരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഇന്നലെ രവീന്ദ്രൻ ഇഡിക്ക് മുൻപിൽ ഹാജരാക്കിയിരുന്നു. രവീന്ദ്രനോട് അദ്ദേഹത്തിന്റെ വിദേശ യാത്രകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരാക്കിയിരുന്നില്ല.
പിസി ജോർജ്ജ് എൽഡിഎഫിലേക്കെത്തുമോ?അതോ പൂഞ്ഞാറിൽ നേരിട്ട് ഏറ്റുമുട്ടുമോ? നിലപാട് പറഞ്ഞ് നേതാവ്
പ്രവർത്തകർ വിളിച്ച് അമർഷവും രോഷവും നിരാശയും പങ്കുവെയ്ക്കുന്നു, പ്രതികരിച്ച് മാത്യു കുഴൽനാടൻ
Recommended Video
'പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'