ഇടപ്പള്ളിക്കാർക്ക് ആശ്വാസം: ദേശീയപാത മുറിച്ചുകടക്കാൻ പുതിയ പദ്ധതി..അടിപ്പാതയും പരിഗണനയിൽ?
പ്രതിഷേധങ്ങൾക്കൊടുവിൽ ഇടപ്പള്ളിക്കാർ ദേശീയപാത 66 മുറിച്ചുകടക്കാൻ ആശ്വാസ പദ്ധതിയുമായി ദേശീയപാത അതോറിറ്റി. ഇടപ്പള്ളിയേയും മരോട്ടിച്ചോട് മാർക്കറ്റ് പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് നടപ്പിലാക്കുക. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ എംപി ഹൈബി ഈഡൻ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. മരോട്ടിച്ചോട്, ഇടപ്പള്ളി മാർക്കറ്റ് പരിസരത്ത് ദേശീയപാത 66 മുറിച്ചു കടക്കാനാകാൻ വഴിയില്ലാത്തതിൽ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തിയരുന്നു.
പരിഹാര നടപടികളുടെ ആദ്യപടിയായി വിശദമായ ഒരു സ്കെച്ച് ദേശീയ പാത അധികൃതർ തയാറാക്കും.ഈ സ്കെച്ചും മറ്റു രേഖകളും സഹിതം, പ്രദേശവാസികളുടെ സാനിധ്യത്തിൽ, മാർച്ച് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈ പ്രദേശം നേരിൽ പരിശോധിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു.ഈ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലും രണ്ടു ചെറിയ കെട്ടിടഭാഗങ്ങൾ നിർമ്മിച്ച് അതിൽ നിന്ന് ലിഫ്റ്റ് വഴി മുകളിലേക്ക് പോകാനും ദേശീയ പാതയ്ക്ക് മുകളിൽ വെച്ച് അപകടരഹിതവും അനായാസകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കാനും സാധ്യമാകുന്ന തരത്തിലാണ് പദ്ധതി ആലോചിക്കുന്നത്. പദ്ധതിക്ക് ലോകോത്തര നിലവാരം ഉറപ്പാക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുന്നതിനായി പരിപാലനവും സൗന്ദര്യവും മെച്ചപ്പെടുത്താൻ സ്പോൺസർഷിപ്പുകളും പരസ്യ വരുമാനവും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇതിനു പുറമെ ആകാശപ്പാത നിലവിൽ വരുമ്പോൾ പുതിയ ഹൈവേയ്ക്ക് അടിയിൽ കൂടി റോഡ് മുറിച്ചു കടക്കുന്നതിനായുള്ള ഒരു വഴിയും പരിഗണനയിലുണ്ട്. അതേസമയം അടിപ്പാതകൾ പലപ്പോഴും ഉപയോഗശൂന്യമാവുകയോ വെള്ളം കെട്ടിക്കിടന്ന് ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാമെന്ന ആശങ്ക യോഗത്തിൽ ഉയർന്നു.
ഓബ്റോണ്‍ മാളിന് സമീപം അടിപ്പാത-കം-ഫ്ലൈഓവർ നിർമ്മാണം ആരംഭിച്ചതോടെ നിലവിലുണ്ടായിരുന്ന സീബ്രാ ക്രോസിംഗുകളും സിഗ്നലുകളും നീക്കം ചെയ്തതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഇത് മരോട്ടിച്ചോടിലെയും ഇടപ്പള്ളിയിലെയും പ്രദേശവാസികളെ ഒറ്റപ്പെടുത്തി. പഴയ കാൽനട മേൽപ്പാലം പൊളിച്ച് നാലടി ഉയരമുള്ള കോൺക്രീറ്റ് സ്ലാബുകളും ഡ്രെയിനേജ് സംവിധാനങ്ങളും എൻഎച്ച്എഐ നിർമ്മിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.ഇത് ഇടപ്പള്ളി, മരോട്ടിച്ചോട്, തൃക്കാക്കര ക്ഷേത്രം റോഡ് പ്രദേശങ്ങൾ തമ്മിലുള്ള ചരിത്രപരവും സാമൂഹികവുമായ ബന്ധങ്ങൾ ഇല്ലാതാക്കി.
കടുത്ത ദുരിതമാണ് പ്രദേശവാസികൾ നേരിട്ടതെന്ന് യോഗത്തിൽ പങ്കെടുത്ത ഉമ തോമസ് എംഎൽഎ പറഞ്ഞു.'നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലൂടെ കടന്നുപോകാനാണ് പ്രദേശവാസികൾ നിർബന്ധിതരായത്. അതല്ലെ്കിൽ റോഡിന്റെ മറുവശത്തെത്താൻ മാത്രം ഇടപ്പള്ളി ജംഗ്ഷനിലേക്ക് വലിയ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും.അധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയാണിത്. ഇതിനെതിരെ മുമ്പ് വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു', എംഎൽഎ പറഞ്ഞു.
ഈ വിഷയത്തിലുള്ള പരിഹാര നടപടികൾ ഇപ്പോൾ അതിവേഗത്തിലാണ്. എൻഎച്ച്എഐ നിർദ്ദിഷ്ട മേൽപ്പാലത്തിന്റെ വിശദമായ സാങ്കേതിക രൂപരേഖ തയ്യാറാക്കുകയാണ്. ഒരു സംയുക്ത സൈറ്റ് പരിശോധന വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഈ പരിശോധനയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശവാസികളും പദ്ധതികൾ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര മുൻസിപ്പൽ കൗൺസിലർമാർ, സാങ്കേതിക വിദഗ്ധർ, പ്രതിഷേധ സമിതി നേതാക്കൾ എന്നിവരുപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
-
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബെംഗളൂരുവിലും കൊച്ചിയിലും ചെറി ബ്ളോസം; കണ്ണിന് കുളിര്‍മയ്ക്കൊപ്പം രോഗങ്ങളും: ജാഗ്രത വേണം -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന്‍ വില -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം -
സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ? -
ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ച് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ -
'മോഹൻലാലിന് പട്ടാളത്തിൽ നിന്നും അഞ്ച് പൈസയുടെ ഗുണമില്ല, കള്ള് കുപ്പി പോലും കിട്ടില്ല';മേജർ രവി














Click it and Unblock the Notifications