നാടിനും വീടിനും മുന്നിൽ പാവത്താൻ, എൻസിബി കുടുക്കിയ എഡിസൺ ലഹരിസംഘത്തിലെ വമ്പൻ സ്രാവ്
കൊച്ചി: നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി)യുടെ ഓപറേഷന് മെലനില്‍ കുടുങ്ങി മലയാളി അടക്കമുളള വമ്പന്‍ ലഹരിമരുന്ന് ഇടപാട് സംഘം. ഡാര്‍ക് വെബിന്റെ സഹായത്തോടെ ലഹരി മരുന്ന്- ക്രിപ്റ്റോ ഇടപാട് നടത്തിയിരുന്ന സംഘമാണ് വലയിലായത്. മൂവാറ്റുപുഴ സ്വദേശി എഡിസണ് എന്ന 35കാരന് മെക്കാനിക്കല്‍ എഞ്ചിനീയര്‍ അടക്കമുളളവരാണ് സംഘത്തിലുളളതെന്ന് എന്‍സിബി വ്യക്തമാക്കുന്നു. ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് എന്‍സിബിയുടെ കൊച്ചി യൂണിറ്റ് എഡിസണെ കുരുക്കിട്ട് പിടിച്ചത്.
മൂവാറ്റുപുഴയിലെ വീട്ടില്‍ ഭാര്യയ്ക്കും കുഞ്ഞിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് എഡിസണ് താമസിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ എഡിസണ് എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലായിരുന്നു. എഡിസണ് ഒരു പാവത്താനാണ് എന്നാണ് അയല്ക്കാര്ക്കടക്കം അഭിപ്രായം.

മെക്കാനിക്കല്‍ എഞ്ചിനീയറായ എഡിസണ് പഠനത്തിന് ശേഷം പല മികച്ച കമ്പനികളിലും ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ആദ്യമായി ഇയാള്‍ ലഹരി ഇടപാടുകള്‍ തുടങ്ങിയത്. തുടര്‍ന്ന് എഡിസണ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. ആലുവയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചെങ്കിലും കൊവിഡ് വന്നതോടെ അത് പൂട്ടേണ്ടി വന്നു. ഇതോടെയാണ് പൂര്‍ണമായും ലഹരി കച്ചവടത്തിലേക്ക് എഡിസണ് തിരിഞ്ഞത്.
എന്നാല്‍ നാല് വര്‍ഷത്തോളമായി ഇത് വീട്ടുകാരില്‍ നിന്നടക്കം രഹസ്യമാക്കി വെക്കാന്‍ എഡിസണ് കഴിഞ്ഞു. ഡാര്‍ക്ക് വെബ് വഴിയുളള ലഹരി മരുന്ന് കച്ചവടത്തില്‍ രാജ്യത്തെ തന്നെ വമ്പന്‍ സ്രാവുകളില്‍ ഒന്നാണ് എഡിസണ് എന്ന് വീട്ടുകാരും നാട്ടുകാരും അറിയുന്നത് എന്‍സിബി സംഘം വീട്ടിലെത്തിയപ്പോഴാണ്. കെറ്റാമെലന്‍ എന്ന പേരിലാണ് എഡിസണും സംഘവും പ്രവര്‍ത്തിച്ച് പോരുന്നത്. ഡാര്‍ക്നെറ്റില്‍ രാജ്യത്തെ തന്നെ ഏക ലെവല്‍ 4 ലഹരിമരുന്ന് ഇടപാടുകാരാണ് ഇവരെന്ന് എന്‍സിബി വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം കൊച്ചി ഫോറിന് പോസ്റ്റ് ഓഫീസില്‍ എഡിസണിന്റെ വിലാസത്തില്‍ ചില പാഴ്സലുകള്‍ എത്തിയിരുന്നു. ഇതാണ് വലിയ ലഹരിസംഘത്തെ പൂട്ടാനുളള വഴി എന്‍സിബിക്ക് മുന്നില്‍ തുറന്നത്. എഡിസണ് എത്തിയ 3 പാഴ്സലുകളില്‍ ഉണ്ടായിരുന്നത് 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം എന്‍സിബി സംഘം എഡിസണിന്റെ വീട്ടിലെത്തി. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ എഡിസണെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി.
തങ്ങള്‍ക്ക് അറിയേണ്ടത് കെറ്റാമെലനെ കുറിച്ചാണ് എന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞതും കാര്യങ്ങള്‍ കൈവിട്ട് പോയതായി എഡിസണ് മനസ്സിലാക്കി. എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ എഡിസണ് കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളുടെ വീട്ടില്‍ നിന്ന് 1127 എല്‍എസ്ഡി സ്റ്റാംപ്, 131.66 കിലോ കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന് ക്രിപ്റ്റോകറന്‍സി എന്നിവയാണ് റെയ്ഡില്‍ എന്‍സിബി പിടിച്ചെടുത്തത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications