Get Updates
Get notified of breaking news, exclusive insights, and must-see stories!

എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയത് ഫാറൂഖ് സെയ്ഫിയോ? പ്രതി പിടിയിലായെന്ന് റിപ്പോർട്ട്

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ സഹയാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ അക്രമി പിടിയിലായതായി സൂചന. നോയിഡ സ്വദേശി ഫാറൂഖ് സെയ്ഫിയെന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂരില്‍ നിന്നാണ് പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഫോണിന്റെ ഐ എം ഇ എ നമ്പറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ ഉത്തർപ്രദേശിലെ നോയിഡയില്‍ നിന്നുള്ളയാളാണെന്ന് വ്യക്തമായിരുന്നു.

ആക്രമണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നുമായിരുന്നു രണ്ട് ഫോണുകള്‍ ഉള്‍പ്പടേയുള്ളവ പൊലീസിന് ലഭിച്ചത്. പ്രതിയെന്ന സംശയിക്കപ്പെടുന്ന വ്യക്തി കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് കണ്ണൂർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. ഇയാളെ കണ്ണൂരില്‍ വെച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ തൊഴിലാളിയാണെന്ന വിവരവും പൊലീസ് നല്‍കുന്നു.

train

ഇത്തരമൊരു ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ച ഘടകം, ആക്രമണത്തിന് മറ്റേതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ പിന്തുണയുണ്ടോ എന്നീ വിവരങ്ങള്‍ അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിയുടെ ബാഗില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ഉത്തർപ്രദേശ് സ്വദേശിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു.

ദൃക്സാക്ഷിയുടെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഈ രേഖാചിത്രവുമായി സാദൃശ്യമുള്ളയാള്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചു. കാലിന് പൊള്ളലേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരമായിരുന്നു പൊലീസിന് ലഭിച്ചത്. ഇവിടെ ഇദ്ദേഹം നല്‍കിയ പേരു വിലാസവും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇവിടെ നിന്നും പോയി. വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയില്‍ എത്തിയ പൊലീസ് നഴ്സമാർ ഉള്‍പ്പടേയുള്ളവരില്‍ നിന്നും വിവരം തേടി. കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയില്‍ വേ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+