കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം ബിജെപിയും യുഡിഎഫും തമ്മിൽ,എൽഡിഎഫ് അപ്രസക്തം';രാജീവ് ചന്ദ്രശേഖർ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ എൻ ഡി എ അല്ലെങ്കിൽ യു ഡി എഫ്. സംസ്ഥാനത്ത് എൽ ഡി എഫ് അപ്രസക്തമായി, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വികസനത്തിന്റെയും സുരക്ഷയുടെയും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെയും കാര്യത്തിൽ മലയാളികളുടെ മുന്നിൽ ഒരേയൊരു വഴി മാത്രമാണുള്ളത്,അത് ബി ജെ പിയാണ്. രാജ്യത്ത് വിലക്കയറ്റം കൂടുതൽ കേരളത്തിലാണ് തൊഴിൽ ഉള്ളവർക്ക് ശമ്പളമില്ല, പെൻഷൻ ഇല്ല, ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. 10 കൊല്ലം ഭരിച്ച കേരളത്തെ സി പി എം സാമ്പത്തികമായി മോശം അവസ്ഥയിലത്തിച്ചു. ഇപ്പോൾ അവർ ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നൽകുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനേയും ലീഗിനേയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മറ്റെന്തിനേക്കാളും മതത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഐ യു എം എൽ നേതാവ്. രാജ്യത്തിനും സംസ്ഥാനത്തിനും നമ്മുടെ യുവാക്കളുടെ ഭാവിക്കും മുകളിലായാണ് അവർ മതത്തെ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ഇതേ പാർട്ടിയെയാണ് രാഹുൽ ഗാന്ധി "മതേതരം" എന്ന് വിശേഷിപ്പിക്കുന്നത്!
ഭരണഘടന ഉയർത്തിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം വെറും കാപട്യമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തിലടക്കം വർഗീയ പാർട്ടികളുമായി പരസ്യമായി കൈകോർക്കുന്നതാണ് കോൺഗ്രസിന്റെ യഥാർത്ഥ മുഖം.കേരളത്തിൽ ബി.ജെ.പി - എൻ.ഡി.എ സഖ്യം മുന്നോട്ടു വയ്ക്കുന്ന വികസന രാഷ്ട്രീയത്തെ തകർക്കാൻ ഐ.യു.എം.എൽ ഇപ്പോൾ തീവ്ര നിലപാടുകളുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർത്തിരിക്കുകയാണ്. ഇത് അത്യന്തം അപകടകരമാണ്.
ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതി പടർത്തിയും അഴിമതികൾ മൂടിവെച്ചും സി.പി.എമ്മും കോൺഗ്രസും കാലങ്ങളായി മലയാളികളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് വർഗീയ രാഷ്ട്രീയമാണ്. ഭാരതത്തിന്റെയും കേരളത്തിന്റെയും മതേതര ഭാവി തീരുമാനിക്കേണ്ടത് കോൺഗ്രസോ, സി.പി.എമ്മോ, അവരുടെ വോട്ട് ബാങ്ക് യജമാനന്മാരായ ഐ.യു.എം.എൽ - ജമാഅത്തെ ഇസ്‌ലാമി - എസ്.ഡി.പി.ഐ കൂട്ടുകെട്ടോ അല്ല.
അത് നമ്മുടെ ഭരണഘടനയാണ് നിർവചിക്കേണ്ടത്. കേരളത്തിലെ നിഷ്പക്ഷമതികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചേർന്ന് ആ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം. അത് ഉറപ്പാക്കാൻ ബി.ജെ.പി/എൻ.ഡി.എ സഖ്യത്തിന് മാത്രമേ സാധിക്കൂ.തീവ്രശക്തികൾ നമ്മുടെ രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കാൻ തുടങ്ങിയാൽ ഒരു വികസിതകേരളം കെട്ടിപ്പടുക്കുക അസാധ്യമാണ്',രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications