കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി; വൈദ്യുതി നിരക്ക് കൂട്ടാന്‍ നിര്‍ദേശം, 10 മുതല്‍ 50 പൈസ വരെ കൂടും

നിരക്ക് ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ കെഎസ്ഇബിക്ക് ധനസഹായം നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ ഇനിയും ബാധ്യത ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും. വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസവരെ കൂട്ടാനാണ് നിര്‍ദേശം. റെഗുലേറ്ററി കമ്മീഷന്റെതാണ് ശുപാര്‍ശ.

നിരക്ക് ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ കെഎസ്ഇബിക്ക് ധനസഹായം നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ ഇനിയും ബാധ്യത ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്. വൈദ്യുതി നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ എടുത്തനടപടികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ തടസ്സവും ഉന്നയിച്ചിട്ടില്ല.

 വിലയിരുത്തല്‍

വിലയിരുത്തല്‍

ഇപ്പോള്‍ നിരക്ക് കൂട്ടിയാല്‍ ഇനി നാല് വര്‍ഷത്തേക്ക് വര്‍ധന വേണ്ടിവരില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ വിലയിരുത്തല്‍.

 ഉയരും

ഉയരും

വൈദ്യുതി നിരക്കിന് പുറമെ, വീട്ട് കണക്ഷന്റെ ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്‌സിന് 20ല്‍ നിന്ന് 30 രൂപയും ത്രീഫേസിന് 60ല്‍ നിന്ന് 80 രൂപയായും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

 പ്രത്യാഘാതം

പ്രത്യാഘാതം

2013-14 വര്‍ഷത്തില്‍ നാഫ്തയ്ക്കായി നിയന്ത്രണമില്ലാതെ പണം ചെലവിട്ടതുവഴി ഉണ്ടായ 3000 കോടി രൂപയുടെ അധിക ബാധ്യത നികത്താത്തതിന്റെ പ്രത്യാഘാതമാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

 600 കോടി

600 കോടി

ഇപ്പോള്‍ നിരക്ക് കൂട്ടിയാല്‍ വര്‍ഷം 600 കോടി രൂപ വീതം പിരിച്ചെടുക്കാം. അഞ്ചുവര്‍ഷം കൊണ്ട് ബാധ്യത പരിഹരിക്കാം എന്നാണ് ബോര്‍ഡിന്റെ കണക്കു കൂട്ടല്‍.

 നിരക്ക് കൂട്ടേണ്ടി വരില്ല

നിരക്ക് കൂട്ടേണ്ടി വരില്ല

വൈദ്യുതി വാങ്ങുന്നതിന് ചെലവ് ഇപ്പോള്‍ കുറവാണ്. ഇത് അടുത്തെങ്ങും കൂടാനും സാധ്യതയില്ല. അതിനാല്‍ ഇക്കാലയളവില്‍ വീണ്ടും നിരക്ക് കൂട്ടേണ്ടിവരില്ലെന്നും ബോര്‍ഡ് വിലയിരുത്തുന്നു

English summary
Electricity charge will increase 10-5 paise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X