കാഞ്ചനയെ കണ്ട് ദിലീപ് ഹീറോ ആയില്ലേ... 'മൊയ്തീന്റെ' അണിയറക്കാര്‍ക്കും ചിലത് പറയാനുണ്ട്
തിരുവനന്തപുരം: ബിപി മൊയ്തീന് സേവാ മന്ദിര്‍ പുനരുദ്ധരിയ്ക്കാന്‍ ആരെങ്കിലും രംഗത്ത് വരുമോ എന്ന് കാത്തിരിയ്ക്കുകയായിരുന്നു ജനപ്രിയതാരം ദിലീപ്. എന്നാല്‍ ആരും വരുന്നത് കണ്ടില്ല. ഇതേ തുടര്‍ന്ന് ദിലീപ് തന്നെ നേരിട്ട് കാഞ്ചനമാലയെ സന്ദര്‍ശിച്ച്, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
കാഞ്ചമാലയുടേയും മൊയ്തീന്റേയും പ്രണയം സിനിമയാക്കിയവര് പക്ഷേ എന്തുകൊണ്ട് ഇതൊന്നും ചെയ്തില്ല? സിനിമ തീയേറ്ററുകളില്‍ പണം വാരിക്കൊണ്ടിരിയ്ക്കുകയല്ലേ. എന്നിട്ടും അവര്‍ മിണ്ടാത്തതെന്തേ...?
സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ അണിയറക്കാരും കാഞ്ചനമാലയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ദിലീപിനെ ആഘോഷിയ്ക്കുമ്പോള്‍ തന്നെ സംവിധായകനായ ആര്‍എസ് വിമലിനേയും നാം കാണാതെ പോകരുത്. ദിലീപിന് വിമല്‍ എഴുതിയ തുറന്ന കത്ത്...

വിമലിന്റെ ആഗ്രഹം
ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്മാരകം മൊയ്തീന്റെ പേരില്‍ ആകണം എന്നായിരുന്നത്രെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ സംവിധായകന് ആര്‍എസ് വിമലിന്റേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും ആഗ്രഹം.

തുറന്ന കത്ത്
ദിലീപ് കാഞ്ചന മാലയെ സന്ദര്‍ശിച്ച് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയതിന് ശേഷമാണ് ആര്‍എസ് വിമല്‍ ദിലീപിനായി ഒരു തുറന്ന കത്ത് എഴുതിയത്.

ബഹുമാന്യനായ ദിലീപ്...
ബഹുമാന്യനായ ദിലീപ്, താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. എന്തുകൊണ്ടാണ് മൊയ്തീന് സേവാ മന്ദിറിന് വേണ്ടി തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതെന്ന് ആര്‍എസ് വിമല്‍ കത്തില്‍ വ്യക്തമാക്കുന്നു.

ശ്രമം തുടങ്ങി
മൊയ്തീന്റെ പേരില്‍ മുക്കത്ത് ഒരു മികച്ച സ്മാരകത്തിനായി ശ്രമങ്ങള്‍ തുടങ്ങിയതായിരുന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിന് സന്നദ്ധരും ആയിരുന്നു. അപ്പോഴാണ് ആ പ്രശ്നം ഉണ്ടായത്.

കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ചു
സിനിമ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ചില സൂത്രശാലികള്‍ ചേര്‍ന്ന് കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ചത്. ആ തെറ്റിദ്ധാരണ ഒടുവില്‍ എത്തിയത് കോടതിയിലാണ്.

കോടതിയലക്ഷ്യം
ആ കേസ് ഇപ്പോഴും കോഴിക്കോട് കോടതിയില്‍ നടക്കുകയാണ്. കോടതിയലക്ഷ്യമാകും എന്നതിനാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സേവാമന്ദിറിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ആര്‍എസ് വിമല്‍ പറയുന്നത്.

ഞങ്ങളെ മനസ്സിലാക്കിയ ദിലീപ്
തങ്ങളുടെ അവസ്ഥ മനസ്സിലാക്കി മുന്നോട്ട് വന്ന ദിലീപിന് അഭിനന്ദനങ്ങള്‍ എന്നാണ് കത്തിന്റെ അവസാനം പറയുന്നത്. ഇനിയും ആയിരക്കണക്കിന് പേര് മുന്നോട്ട് വരിക എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിയ്ക്കുന്നത്.

സിനിമയുടെ പരിമിതി
മൊയ്തീന്റേയും കാഞ്ചന മാലയും ജീവിതം സിനിമയാക്കുമ്പോള്‍ അതിന് ഏറെ പരമിതികള്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന് തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രണയം മാത്രം സിനിമയ്ക്കായി പരിഗണിച്ചത്.

മൊയ്തീന് എന്ന ഹീറോ
ബിപി മൊയ്തീന് എന്ന ഹീറോയെ കുറിച്ച് മാത്രം ഒരു സിനിമ ചെയ്യാനുണ്ട്. പക്ഷേ മൊയ്തീന് എന്ന ജനനായകനെ വരച്ചുകാണിയ്ക്കുന്നതില് സിനിമ പരാജയപ്പെട്ടു എന്നാണ് പലരുടേയും ആക്ഷേപം.

സിനിമ കാണാത്ത കാഞ്ചന
തങ്ങളുടെ ജീവിതം അഭ്രപാളിയിലെത്തിയിട്ടും അത് കാണാന്‍ ഇതുവരെ കാഞ്ചനമാല തയ്യാറായിട്ടില്ല.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications