Get Updates
Get notified of breaking news, exclusive insights, and must-see stories!

മാട്രിമോണി നല്‍കിയത് വിവാഹിതരുടെ വിലാസം: ഒടുവില്‍ പണികിട്ടി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം: ഇക്കാലത്ത് പെണ്ണുകിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ് എന്നുള്ളത് പൊതുവെ പറഞ്ഞ് കേള്‍ക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ വിവാഹ ആലോചനകള്‍ക്കായി മാട്രിമോണി അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവർ നിരവധിയാണ്. എന്നാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് തന്നെ ധാരാളം തട്ടിപ്പ് സ്ഥാപനങ്ങളും നമ്മുടെ നാട്ടില്‍ പ്രവർത്തിക്കുന്നുണ്ട്. വിവാഹിതരായ പെണ്‍കുട്ടികളുടെ വിവരം നല്‍കിയാണ് പലപ്പോഴും പൈസ അടച്ച് ബന്ധപ്പെടുന്നവരെ കബളിപ്പിക്കാറുള്ളത്. അത്തരത്തിലുള്ള ഒരു സ്ഥാപനത്തിനെതിരെ നിയമപരമായി നീങ്ങിയ ഒരു വ്യക്തി വിജയം നേടിയെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരികുന്നത്. എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന 'ലക്ഷ്മി മാട്രിമോണി' എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്.

marriage

അതിൽ 7 പെൺകുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. ശേഷിച്ച ഒരു പെൺകുട്ടിയുടെ പൂർണമായ വിവരം എതിർകക്ഷി നൽകിയില്ല. പരാതിക്കാരൻ പല പ്രാവശ്യം എതിർകക്ഷിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല. എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകിയിട്ടും സേവനം കൃത്യമായി നൽകുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി എന്നും ഇതുമൂലം ഏറെ മന:ക്ലേശവും ധനനഷ്ടവും വന്നു വെന്നും കാട്ടിക്കൊണ്ട് ഗോപാലകൃഷ്ണൻ കമ്മിഷനെ സമീപിക്കുകയായിരുന്നു.

മകന് യോജ്യരായ പെൺകുട്ടികളെ കണ്ടെത്താൻ വിവാഹ ബ്യൂറോയെ സമീപിച്ച പരാതിക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ഇതു മൂലം ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഇത് അധാർമികമായ വ്യാപാര രീതിയാണെന്ന് നിഗമനത്തിലാണ് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. വിവാഹ ബ്യൂറോ പരാതിക്കാരിൽ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ, 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് സഹിതം 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണമെന്നും നിർദ്ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+