ബിജെപി 400 സീറ്റ് നേടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പോലും സമ്മതിച്ചു: പ്രകാശ് ജാവദേക്കർ
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ കേരളത്തിലുള്ള വലിയ വിഭാഗം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചു. ഇത്തവണ കടുത്ത കോൺഗ്രസുകാർ പോലും അത് വിശ്വസിക്കുന്നില്ല. കോൺഗ്രസും സിപിഎമ്മും ദില്ലിയിൽ ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ ഉജ്ജ്വലയോജനയിലൂടെ ഗ്യാസ് കണക്ഷനും സൗജന്യ വാക്സിനും നൽകിയ മോദി സർക്കാരിന് കേരളം വോട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
എൻഡിഎ വൈസ് ചെയർമാനും കാമരാജ കോൺഗ്രസിൻ്റെ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് എസ്ആർഎം അജി, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ സംസാരിച്ചു.

കേരളത്തിൽ നടക്കുന്നത് കൊള്ള: കെ സുരേന്ദ്രൻ
കേരളത്തിൽ രണ്ട് മുന്നണികളും ചേർന്ന് കൊള്ള നടത്താൻ മത്സരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മാസപ്പടിയിൽ ഉൾപ്പെടെ അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പര സഹകരണമാണ് നടത്തുന്നതെന്നും എൻഡിഎ കേരള പദയാത്രയുടെ ആറ്റിങ്ങലിലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് തുടങ്ങും മുമ്പ് തന്നെ ഇൻഡി സഖ്യം തോൽവി സമ്മതിച്ചു. മമത ബാനർജി പറഞ്ഞത് കോൺഗ്രസിന് 40 സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നാണ്. എന്നാൽ അത്രയും സീറ്റ് പോലും കോൺഗ്രസിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയർത്തിപ്പിടിച്ച്: വി മുരളീധരൻ
പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ഉയർത്തി പിടിച്ചാണ് കെ.സുരേന്ദ്രൻ ആറ്റിങ്ങലിലേക്ക് പദയാത്രയുമായി എത്തിയതെന്ന് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ. വികസനത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചാണ് 10 വർഷമായി നരേന്ദ്രമോദി ഭരിക്കുന്നത്. രാജ്യത്ത് 3 കോടി വീടുകൾ മോദി സർക്കാർ പണിതു. കേരളത്തിൽ മാത്രം 3 ലക്ഷം വീടുകൾ പണിതു. എന്നാൽ കേരളത്തിൽ സർക്കാർ പദ്ധതികളുടെ പേരിൽ അഴിമതി നടക്കുകയാണ്. ലൈഫ് പദ്ധതിയുടെ പേരിൽ പോലും അഴിമതി നടന്നിരിക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 6,000 കോടി രൂപയുടെ പദ്ധതിയാണ് ആറ്റിങ്ങലിൽ പ്രഖ്യാപിച്ചത്. ഒരു എംപിയും ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ ആനുകൂല്ല്യങ്ങളാണ് കേന്ദ്ര സർക്കാർ ഈ നാടിന് നൽകുന്നത്. ആറ്റിങ്ങലുകാർ തിരഞ്ഞെടുത്ത എംപി ആ പരിപാടിയിൽ പങ്കെടുത്തില്ലെന്നത് ഖേദകരമാണ്. നരേന്ദ്രമോദി സർക്കാരിന് ആറ്റിങ്ങലിനോടുള്ള കരുതൽ എല്ലാ കാര്യത്തിലും വ്യക്തമാണെന്നും വി.മുരളീധരൻ പറഞ്ഞു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications