Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരുടേയും പൂര്‍വികര്‍ ഹിന്ദുക്കള്‍, ബിജെപിയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് ക്ലിമ്മിസ് കാത്തോലിക്കാ ബാവ

കോഴിക്കോട്: സീറോ മലബാര്‍ സഭക്ക് രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ. ബി ജെ പിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല എന്നും ക്ലിമ്മിസ് കാത്തോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഘത്തിന് രണ്ട് എം പിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്നും അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും ക്ലിമ്മിസ് കാത്തോലിക്കാ ബാവ പറഞ്ഞു. വടക്കന്‍ സംസ്ഥാനങ്ങളില്‍ പള്ളികള്‍ക്ക് നേരെ ചില അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നതിന്റെ പേരില്‍ ബി ജെ പിയെ അകറ്റി നിര്‍ത്തേണ്ടതില്ല. സീറോ മലബാര്‍ സഭ എന്താണെന്നും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നും ഭരണാധികാരികളെ അറിയിക്കണം.

1

അതിനാല്‍ ബി ജെ പിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് എന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ പറഞ്ഞു. എല്ലാവരുടേയും പൂര്‍വികര്‍ ഹിന്ദുക്കളാണ് എന്നുള്ളത് ചരിത്ര വസ്തുതയാണ് എന്നും ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ് എന്നും ക്ലിമ്മിസ് കാത്തോലിക്കാ ബാവ ചൂണ്ടിക്കാട്ടി.

2

എല്ലാവരോടും തുറന്ന സമീപനം വേണം എന്നും 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരുമെന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി. യു ഡി എഫ് സര്‍ക്കാരിനെ പോലെ എല്‍ ഡി എഫ് സര്‍ക്കാരും സഭയുടെ ആവശ്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാറുണ്ട് എന്നും ക്ലിമ്മിസ് ബാവ പറഞ്ഞു. സമൂഹത്തിന് വേണ്ടി ആര് നല്ലത് ചെയ്താലും അംഗീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

3

അതില്‍ നരേന്ദ്ര മോദി എന്നോ പിണറായി വിജയനെന്നോ ഉമ്മന്‍ ചാണ്ടിയെന്നോ വ്യത്യാസുണ്ടാകില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സ്ഥിരമായി ശത്രുപക്ഷത്ത് നിര്‍ത്തേണ്ടതില്ല എന്നും വിമോചന സമരക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ കത്തോലിക്ക സഭ സ്വീകരിച്ച നിലപാടുകള്‍ക്ക് അന്ന് കാരണമുണ്ടായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വീകരിച്ചിരുന്നത് പോലെ ബി ജെ പിയോടും സഭ അകലം പാലിച്ചിരുന്നു.

4

എന്നാല്‍, ഇപ്പോള്‍ അങ്ങനെയില്ല എന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള ഇടം ഇപ്പോഴുമുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇച്ഛാശക്തിയുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യട്ടെ എന്നും അതിന് എന്തിനാണ് സഭയെ ബ്രാന്‍ഡ് ചെയ്യുന്നത് എന്നും ക്ലിമ്മിസ് ബാവ ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+