എഎ ഷുക്കൂര്‍ 2002ല്‍ വോട്ട് ചെയ്തതാണ്; എന്നിട്ടും പട്ടികയില്‍ പേരില്ല, കുടുംബത്തിലെ മറ്റു ചിലരും
ആലപ്പുഴ: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എഎ ഷുക്കൂറിന്റെ പേര് എസ്ഐആറിന് വേണ്ടി ഒരുക്കിയ വോട്ടര്‍ പട്ടികയില്‍ ഇല്ല. ബിഎല്‍ഒ പട്ടികയുമായി വന്നപ്പോഴാണ് ഇക്കാര്യം ബോധ്യമായത് എന്ന് ഷുക്കൂര്‍ പറയുന്നു. 2002ല്‍ വോട്ട് ചെയ്ത തന്റെ പേര് എങ്ങനെ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി എന്നാണ് ഷുക്കൂറിന്റെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ് ഷുക്കൂര്‍.
ഷുക്കൂറിന് മാത്രമല്ല, കുടുംബത്തിലെ മറ്റു മൂന്നു പേര്‍ക്കും വോട്ട് കാണുന്നില്ല. എല്ലാവരും 2002ല്‍ വോട്ട് ചെയ്തവരാണ്. അന്ന് വോട്ട് ചെയ്യാത്ത പലരുടെയും പേര് പട്ടികയില്‍ ഉണ്ടെന്നും വോട്ട് ചെയ്ത പലരുടെയും പേരില്ലെന്നും ഷുക്കൂര്‍ പറയുന്നു. ഇക്കാര്യത്തില്‍ ചില ഇടപെടല്‍ നടന്നു എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുന്നു.

2002ലെ വോട്ടര്‍ പട്ടിക എന്ന പേരില്‍ കൊണ്ടുവരുന്നത് യഥാര്‍ഥ പട്ടികയല്ല എന്നാണ് ഷുക്കൂര്‍ പറയുന്നത്. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്തം മറ്റൊരു പ്രിസ്ക്രൈബ്ഡ് ഫോറത്തില്‍ അച്ചടിച്ച് കൊണ്ടുവരികയാണ്. അപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിരിയിരിക്കുകയാണ്. വ്യാജ വോട്ടര്‍ പട്ടികയായി പരിഗണിക്കേണ്ടി വരുമെന്നും ഷുക്കൂര്‍ പറയുന്നു.
തന്നെ പോലുള്ളവര്‍ക്ക് ഇത് അപേക്ഷ സമര്‍പ്പിച്ച് മാറ്റിയെടുക്കാം. എന്നാല്‍ പാവപ്പെട്ട വ്യക്തികള്‍ക്ക് ഇതിന്റെ പിന്നാലെ പോകാന്‍ സമയമുണ്ടോ. ഈ സമയം എസ്ഐആറിന് വേണ്ടി തിരഞ്ഞെടുത്തത് ബോധപൂര്‍വമാണ് എന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അത് സത്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയമാണ്. എല്ലാവരും അതുമായി ബന്ധപ്പെട്ട തിരക്കിലാണ് എന്നും ഷുക്കൂര്‍ പറയുന്നു.
ഷുക്കൂറിന്റെ വീട്ടില്‍ നിലവില്‍ 14 പേര് വോട്ടര്‍ പട്ടികയിലുണ്ട്. 2002ല്‍ പത്ത് പേരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. അതില്‍ ഷുക്കൂര്‍ ഉള്‍പ്പെടെ അന്ന് വോട്ട് ചെയ്തവരാണ്. ആ പത്ത് പേരില്‍ നാലു പേരുടെ പേര് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പട്ടികയില്‍ ഇല്ല. അതെങ്ങനെ സംഭവിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്.
1971 മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിയാണ് താന്‍ എന്ന് ഷുക്കൂര്‍ പറയുന്നു. 2002ല്‍ വോട്ട് ചെയ്തിട്ടുണ്ട്. 2004ലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ട്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ട്. 1995ല്‍ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു. അക്കാലത്ത് കെസി വേണുഗോപാലിന് വേണ്ടി ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോകുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും ഷുക്കൂര്‍ പറയുന്നു.
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് ഈ സംഭവത്തിലൂടെ. എസ്ഐആറിന് വേണ്ടി ഉപയോഗിക്കുന്ന 2002ലെ വോട്ടര്‍ പട്ടിക പൂര്‍ണമല്ല. അതില്‍ അപാകതയുണ്ട്. അത് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും












Click it and Unblock the Notifications