Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാം; ചെറുകിട പ്ലാന്റുകൾക്ക് അനുമതി; വിൽപ്പനയ്ക്ക് നിബന്ധന ?

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ ചെറുകിട പ്ലാന്റുകൾക്ക് അനുമതി. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനാണ് സ്വകാര്യ സംരംഭകർക്ക് നിർമ്മാണ അനുമതി നൽകുന്നത്. ഇതു സംബന്ധിച്ച് അനുമതി നൽകുന്നതിന് വേണ്ടിയുളള ചട്ടങ്ങൾ എക്സൈസ് വകുപ്പ് തയ്യാറാക്കി.

അതേസമയം, സ്വകാര്യ സംരംഭകർക്ക് നിർമാണ അനുമതി നൽകിയാലും മദ്യ വില്പന പൂർണമായും ബിവറേജ് കോർപ്പറേഷൻ വഴി ആയിരിക്കും എന്ന വ്യവസ്ഥയുണ്ട്. ഫാക്ടറിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷ്‌കർഷിച്ചതിനൊപ്പം ആണ് പ്രവർത്തന ചട്ടങ്ങൾക്കും വകുപ്പ് രൂപം നൽകിയിട്ടുള്ളത്.

bar

നിർമ്മാണ യൂണിറ്റിന് മൂന്നു വർഷത്തേക്ക് 50,000 രൂപയും ബോട്ട്‌ലിങ്‌ പ്ലാന്റിന് 5000 രൂപയും ലൈസൻസ് ഫീസ് നൽകേണ്ടി വരും. മദ്യ നിർമ്മാണം, സംഭരണം തുടങ്ങിയവ എക്സൈസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ ആയിരിക്കും. നിലവിൽ കേരളത്തിൽ വലിയ തോതിൽ വൈൻ നിർമ്മിക്കുന്നതിന് ഉളള വ്യവസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ, പുതിയ തീരുമാനം ഉണ്ടായതോടെ സ്വകാര്യ സംരംഭകർക്ക് പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ കഴിയും. ഇതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, മദ്യം തുടങ്ങിയവയുടെ അളവ് എക്സൈസ് പരിശോധിച്ച് രേഖപ്പെടുത്തും. സംരംഭകർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും അതിന്റെ ആധികാരികതയും അപേക്ഷയിൽ വിശദീകരിക്കണം.

ലഭിക്കുന്ന ഈ അപേക്ഷകൾ ജില്ലാ എക്‌സൈസ് മേധാവിമാർ പ്രാഥമിക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ, കൃഷി അസി. ഡയറക്ടർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്പെക്ടർ തുടങ്ങിയവർ അടങ്ങുന്ന സാങ്കേതിക സമിതികൾ കെട്ടിടം, അനുബന്ധ സാമഗ്രികൾ എന്നിവയുടെ പരിശോധന നടത്തും. ഈ സമിതിയുടെ ശുപാർശയ്ക്കൊപ്പം ഡെപ്യൂട്ടി കമ്മിഷണർ അപേക്ഷ എക്‌സൈസ് കമ്മിഷണർക്ക് കൈമാറണം.

അതേസമയം, അബ്കാരി കേസുകളിലെ പ്രതികൾക്കും നാർക്കോട്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും മദ്യ നിർമാണ യൂണിറ്റിന് ലൈസൻസ് നൽകില്ല എന്ന് വകുപ്പ് എടുത്തു പറയുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യ നിർമ്മാണത്തിന് ഗോഡൗൺ ഉൾപ്പെടെ നാലു കെട്ടിടങ്ങളാണ് വേണ്ടത്.

ഇതിന് പുറമെ , അസംസ്‌കൃതസാധനങ്ങൾ സൂക്ഷിക്കുന്നതിനും മദ്യം നിർമിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങളും എക്‌സൈസ് നിഷ്‌കർഷിക്കുന്നുണ്ട്. 2022 - ലെ അബ്കാരി നയത്തിൽ മാറ്റം വരുത്തി കൊണ്ടാണ് ചെറുകിട യൂണിറ്റുകൾക്ക് അനുമതി നൽകാൻ തീരുമാനം ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+