മേലുദ്യോഗസ്ഥയെ ട്രോളി മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസറ്റ്
തിരുവനന്തപുരം: തുടകത്തില്‍ തന്നെ വിവാദവുമായി രംഗപ്രവേശനം ചെയ്ത മംഗളം ചാനലിന് കഷ്ടകാലം ഒഴിഞ്ഞുപോകുന്നില്ല. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസം അത് ജീവനക്കാരുടെ പണിമുടക്കില്‍ വരെ എത്തിയിരുന്നു. വാര്‍ത്താ സംപ്രേഷണം പോലും നിലയ്ക്കുന്ന അവസ്ഥയും വന്നിരുന്നു.

ഹണി ട്രാപ്പ് വിവാദത്തില്‍പ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ന്യൂസ് എഡിറ്റര്‍ എസ്വി പ്രദീപാണ് ഇപ്പോള്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈയിടെ ചുമതലയേറ്റ പുതിയ സിഒഒ എതിര്‍ക്കുന്ന വിഭാഗത്തിലെ പ്രമുഖനുമായ എസ്വി പ്രദീപ് പരോക്ഷമായി സുനിതയെ കളിയാക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നുവേണമെങ്കില്‍ പറയാം.

പ്രശ്നം രൂക്ഷമായത്
ചാനലിന്റെ പുതിയ സിഒഒ ചാര്‍ജെടുത്തത് മുതലാണ് പ്രശ്നങ്ങള്‍ രൂക്ഷമായതെന്ന് ജീവനക്കാര്‍ പറയുന്നത്. സുനിതയെ സിഒഒ ആയി നിയമിച്ചത് മംഗളത്തിലെ ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തീരെ പിടിച്ചിരുന്നില്ല. അന്നു മുതല്‍ രണ്ടു വിഭാഗമായാണ് ചാനലിലെ പ്രവര്‍ത്തനം

കൈരളി ചാനലിലെ സന്ദര്‍ശനം
ചാര്‍ജെടുത്തതിന് ശേഷം പുതിയ സിഒഒ മംഗളത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ കൈരളി ചാനല്‍ സന്ദര്‍ശിച്ചതും അവിടുത്തെ ജീവനക്കാരുമായി എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും എതിര് വിഭാഗം ശക്തമായി രംഗത്ത് വന്നിരുന്നു. പ്രദീപിന്റെ പോസ്റ്റിലും കൈരളി ചാനലിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഞാന്‍ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഞളിയാറില്ലെന്നും അവിടം എൻറെ ഇടനെഞ്ചിലെ വികാരമാണെന്നും പ്രദീപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ദേശാഭിമാനിയിലെ സൗഹൃദം
താന്‍ ദേശാഭിമാനിയില്‍ പോകാറില്ലെന്നും ദേശാഭിമാനിയില്‍ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്ന് പറുയന്ന പ്രദീപ് തന്നെ തിരിച്ചറിയുന്ന ആളുകള്‍ ഇപ്പോള്‍ ദേശാഭിമാനിയില്‍ ഉണ്ടെന്നും.അവരില്‍ ചിലര്‍ ആരാധകരാണെന്നും പ്രദീപ് പറയുന്നു. അരെ കണ്ടാല്‍ കൈകൂപ്പി പരിചയം പുതുക്കാറുണ്ടെന്നും അല്ലാതെ അവരുടെ പേര് വച്ച് സോഷ്യല്‍ മീഡിയയില്‍ ഞളിയാറില്ലെന്നുമാണ് പ്രദീപ് പറയുന്നത്. സിഒഒയെ കളിയാക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് സംസാരം.

എകെജി സെന്ററിലെ സന്ദര്‍ശനം
താന്‍ ഒരു വട്ടം എകെജി സെന്ററില്‍ പോയിരുന്നെന്നും അത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സെല്‍ഫി എടുക്കാനായിരുന്നെന്നും പ്രദീപ് പങ്കുവെക്കുന്നു. ഇതിലും പുതിയ സിഒഒയ്ക്ക് കൊട്ട് കൊടുക്കാന്‍ പ്രദീപ് മറന്നില്ല. എകെജിസെന്റര്‍ ഗരിമ സോഷ്യല്‍ മീഡിയയില്‍ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യനാകില്ല എന്നാണ് പ്രദീപ് പരോക്ഷമായി പരിഹസിക്കുന്നത്.

ഇന്ദിരാഗാന്ധിയെ കുറിച്ച്
താന്‍ ഇന്ദിരാഭവനില്‍ പോയിട്ടില്ലെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ജീവിത പുസ്തകം മനപ്പാഠമാക്കിയിട്ടുണ്ടെന്നും പറയുന്ന പ്രദീപ്. പൊങ്ങച്ചത്തിന്റെ പെണ്‍പുലികള്‍ നന്നായി വായിച്ചു പഠിച്ചാല്‍ ഗുണം ചെയ്യും ജീവിതത്തിലും കരിയറിലും' എന്നും സ്ത്രീയായ തന്റെ മേലുദ്യോഗസ്ഥയ്ക്ക് ഉപദേശവും നല്‍കുന്നുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications